Wednesday, August 20, 2008

പ്രണയമാം...



പരസ്പരം അറിയാത്ത പ്രണയമാം പ്രാവുകള്‍...




മധുര പ്രണയത്തിന്റെ എകാന്തമാം കാത്തിരിപ്പ്...




മരണമില്ലാത്ത പ്രണയം....

ക്ലിക്ക് on fotto for enlarging.
Lyrics from Malayalam Cinema Song.
----------------------------------
സ്നേഹിതന്‍...
----------------------------------

Sunday, August 17, 2008

ഒരു പ്രസവം, ഏഴ് കുഞ്ഞുങ്ങള്‍...!!!

ഈജിപ്തിലെ ഒരു ഇരുപത്തി ഏഴുകാരി സ്ത്രീക്ക് ഒരു പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ അതില്‍ നാല് ആണ്‍ കുട്ടികളും മൂന്നു പെണ്‍ കുട്ടികളും. ഇന്നലെയാണ് സംഭവം. കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി.

ഫോട്ടോ കടപ്പാട് : Yahoo News.
സ്നേഹിതന്‍..
........................................

Sunday, August 10, 2008

എവിടെ സ്വാതന്ത്രം?





രണ്ടു വര്‍ഷം മുമ്പ്‌ ഒരു ആഗ്സ്റ്റ്‌ പതിനഞ്ചു, വിവാഹം കഴിഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞു .

ജേഷ്ടന്റെ മോനോട്‌ ഞാന്‍ ചോദിച്ചു,

എന്താ മോനെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.?

അവന്‍ സംശയലേഷ്യേ പറഞ്ഞു "ഇന്ന് ഇത്താത്ത സ്കൂളീന്നു വരുമ്പൊ മിഠായി കൊണ്ടു വരും".

പഷ്ട്‌!!!!.

നല്ല മോന്‍ എല്ലാം ഓര്‍മ്മയുണ്ടല്ലെ... മിഠായിക്ക് കാത്തിരിക്കാവും...

ഞമ്മക്കു മേമക്ക്‌(എന്റെ സഖി) അറിയോന്നു നോക്ക വാ...

മോളെ...(വെറുതെ സോപ്പിട്ടതാണു).

എന്താ ഇക്ക ?

ഇന്നത്തെ ദിവസോര്‍മ്മയുണ്ടൊ നിനക്ക് ??

പിന്നെ ഓര്‍മ്മല്ലാതെ, ആഗ്സ്റ്റ്‌ പതിനഞ്ചു . ഞങ്ങളെ പുതിയ വീട്ടില്‍ കൂടിയ ദിവസം. ഇന്നേക്കു എട്ടു വ‍ര്‍ഷായി,

അല്ല ഇതെങ്ങനെ ഇക്ക അറിഞ്ഞു ?

ബലേ ഭേഷ്... !!!!

"നല്ല ഭ‍ര്‍ത്താവു എട്ടു വര്‍ഷം മുമ്പ്‌ എന്റെ വീട്ടില്‍ കൂടിയ ദിവസം വരെ ഞാന്‍ പറയാതെ തന്നെ ഓര്‍ത്ത്‌ വെച്ചിരിക്കണു എന്ന് എന്റെ പ്രാണ സഖി മനസ്സില്‍ പറഞ്ഞു കാണും. അവളെന്നെക്കുറിച്ചോര്‍ത്തു ക്രിതാക്ജയായിരിക്കുകയാണ് (അര്‍ത്ഥം അറിയില്ല) പാവം...

ഈ മറുപടിയും കേട്ടു ഞാനാകെ കുലീന കുചേലനായിരിക്കുമ്പോഴാണു (സാഹിത്യം) നമ്മളെ അയല്‍വാസി നാസര്‍ ഓടി വരുന്നതു കണ്ടത്‌...

എന്താടാ തിരക്കിട്ട്‌ ??

അവനെന്നോട് ഒറ്റ ചോദ്യം.
എവിടെ സ്വാതന്ത്രം ??

ഏ....!!! എന്ത്‌??

അല്ല.. എവിടെ സ്വാതന്ത്രം ?? നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാനാകെ കത്കുത ചിന്തനായിപ്പോയി, (കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ )

പടച്ചോനെ... ഇന്നലെ രാത്രി സംസാരിച്ച്‌ പിരിയുന്നവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ ഇപ്പോ എന്തെ? എപ്പോഴാ ഇവന്‍ ചിന്തിക്കാന്‍ തുടങ്ങിയത്‌, ഞാന്‍ മനസ്സില്‍ കരുതി..

കുറച്ച് മാനദണ്ഠത്തോടെ (മായാവി സ്റ്റൈല്‍) ഞാന്‍ ചോദിച്ചു.
ഇല്ല, ഞാന്‍ ചിന്തിച്ചിട്ടില്ല, നീ ചിന്തിച്ചിട്ടുണ്ടോ ??

ഇല്ല, ഇത്രേം കാലായിട്ട്‌ ഞാന്‍ ചിന്തിച്ചിട്ടില്ല,
പക്ഷെ എന്റെ മോന്‍ ജിത്തു ചിന്തിച്ചു,
അവന്റെ ചോദ്യത്തിനു ഞാന്‍ ഉത്തരം മുട്ടുകയും ചൈതു.

ആ നാലു വയസ്സുകാരനോ !! ?? സത്യത്തില്‍ എന്താ സംഭവം ഒന്നു തേളീച്ചു പറ.

അല്ല... ഞാനിന്നലെ രാത്രി സ്വാതന്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതു (അവനെത്ര അറിയാമെന്നെനിക്കല്ലെ അറിയൂ) എന്റെ മോന് പറഞ്ഞു കൊടുത്തിരുന്നു,

ഇന്നു രാവിലെ കളിക്കാന്‍ പോവണ്ടാന്നു പറഞ്ഞപ്പോള്‍ അവനെന്നോടു ചോദിക്കാണു,

നിങ്ങളെന്താ ബ്രിട്ടീഷുകാരനാണോന്നു ?

അവന്റെ ഉമ്മ കറകളഞ്ഞ ബ്രിട്ടീഷുകാരിയാണെന്നാണവന്‍ പറയുന്നതു.

രാവിലെ ആറുമണിക്കു ശേഷം ഉറങ്ങാന്‍ പാടില്ല,
ബ്രഷു ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റ് കൂടുതല്‍ എടുക്കാന്‍ പാടില്ല,
രാവിലെ തന്നെ തണുപ്പത്ത്‌ കുളിക്കണം,
കളിക്കാന്‍ പോവാന്‍ ഒരുപാടു നിബന്ധനകള്‍,
വെയിലു കൊള്ളാന്‍ പാടില്ല,
മഴ കൊള്ളാന്‍ പാടില്ല ...അങ്ങനെ.... അങ്ങനെ......

ഇതെല്ലാം അവനെ വല്ലാതെ ചിന്തിപ്പിച്ചു, ഇന്നവന്‍ ചോദിക്കാണു

എവിടെ സ്വാതന്ത്രം ?? നിങ്ങളൊക്കെ ബ്രിട്ടീഷുകാരാണൊ ??

അവന്റെ ചോദ്യത്തിനു മുന്നിന്‍ എനിക്കുത്തരം മുട്ടിപ്പോയി,
അതാ നേരെ ഇങ്ങോട്ട്‌ പോന്നത്‌...

ഞാന്‍ വീണ്ടും കത്കുത ചിന്തനായിരിക്കാന്‍ (എനിക്ക് വയ്യ, വീണ്ടും സാഹിത്യം) തുടങ്ങിയപ്പൊഴാണു നാസറിന്റെ കെട്ട്യോള്‍ അങ്ങോട്ട്‌ വന്നത്‌..

ഏയ്‌... നോക്കീ... ങ്ങള്‍ ഈ പൊടി ഒന്ന് പൊടിപ്പിച്ച് കൊണ്ടോരോ?

മനസ്സിലായില്ല അല്ലെ !!!

അരി പോടിപ്പിച്ച്‌ കൊണ്ടാരാനാണു പറഞ്ഞത്‌,

നാസര്‍ അരി സഞ്ജി വാങ്ങി, കൂട്ടിനു ഞാനും പോയി...

വയലിനക്കരെയാണു ഫ്ലോര്‍മില്‍, വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടി നടക്കുമ്പോള്‍ ഒരടക്കിപ്പിടിച്ച സംസാരം,

ഞങ്ങള്‍ ചുറ്റുപാടുമൊന്നു നോക്കി, അപ്പോഴാണു കണ്ടത്‌, ഒരു പോത്തും അതിന്റെ പുറത്ത്‌ സേവനവാരം നടത്തുന്ന കാക്കയും തമ്മിലുള്ള സംസാരമാണു..

പോത്ത്‌ : കാക്കെ (ബഹുമാനം കോണ്ടൊന്നും അല്ലട്ടോ "കാക്കെ" ന്നു വിളിച്ചത്‌, കാക്കയെ പിന്നെ പ്രാവെന്നു വിളിക്കാന്‍ പറ്റില്ലല്ലോ) ഇന്നു നിനക്കു തീറ്റ കുറവാണല്ലേ ??

കാക്ക: അതെ , എന്തുപറ്റി ഇന്നു ?

പോത്ത്‌ : ഇന്നെനിക്കു പണിയൊന്നും ഇല്ലല്ലോ, വിശ്രമമാണ് അതു കോണ്ടാ..

കാക്ക: എന്താ ഇന്നു പണിയില്ലാത്തെ ?

പോത്ത്‌ : ഇന്ന് ആഗസ്റ്റ്‌ പതിനഞ്ചു അല്ലെ, ഞാന്‍ സ്വതന്ത്രനാണു.

കാക്ക: അതെങ്ങനെ നിനക്കു സ്വാതന്ത്രമാകും, മനുഷ്യര്‍ക്കല്ലേ..

പോത്ത്‌: എടാ മണ്ടാ ഇന്നു വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയത്‌ കൊണ്ട്‌ എന്റെ യജമാനന്റെ കുട്ടികളെല്ലാം വീട്ടിലുണ്ടാകും, അതു കൊണ്ട്‌ യജമാനന്‍ അവരോടൊപ്പം വീട്ടിലാണു, അപ്പൊ ഞാന്‍ ഫ്രീ ആയില്ലെ..

കാക്ക: അല്ല പോത്തേട്ടാ.. ഈ കേരളത്തില്‍ ശരിക്കും സ്വാതന്ത്രമുണ്ടോ??

പോത്ത്‌: പിന്നെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ, "

കാക്ക: അപ്പോ ഇവിടെ ജനാതിപത്യമൂണ്ടോ?

പോത്ത്‌: പിന്നെ ഇല്ലാതെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ,"

കാക്ക: സ്വര്‍ഗ്ഗത്തില്‍ കൊള്ളയും കൊലയുമുണ്ടാകോ?

പോത്ത്‌ (കുറച്ച്‌ വിഷമത്തോടെ) : ഇല്ല.

കാക്ക: അപ്പൊ ഇവിടെ ദിവസവും കൊലയുണ്ടല്ലോ,
എന്റെ വര്‍ഗ്ഗക്കാരേല്ലാം അന്യ സംസ്ഥാനത്ത്‌ നിന്ന് ഇപ്പൊ ഇങ്ങോട്ടാ വരുന്നത്‌, നല്ല മനുഷ്യ ഇറച്ചി കൊത്തി തിന്നാന്‍.

പോത്ത്‌: അത്‌ പിന്നെ???

കാക്ക: അല്ല പോത്തേട്ടാ. ഇവിടെ ഒരു പെണ്ണിനു ഒറ്റക്ക്‌ പേടി കൂടാതെ ദൂര യാത്ര ചേയ്യാന്‍ പറ്റോ?

പോത്ത്‌: അത്‌ പിന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ,

കാക്ക: സ്വര്‍ഗ്ഗത്തില്‍ സൂക്ഷിക്കണോ പോത്തേട്ടാ.... പോട്ടെ, സ്വര്‍ഗ്ഗത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഘം ചെയ്യോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ പാവപ്പെട്ടവര്‍ ആക്രമിക്കപ്പെടോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ ഹര്‍ത്താലുണ്ടാവോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ മതത്തിന്റെ പേരില്‍ അടിപിടി കൂടോ?

പോത്ത്‌: ഇല്ല.

കാക്ക: ജനാതിപത്യന്നുവച്ചാല്‍ "പണാധിപത്യം" ന്നാണോ?

പോത്ത്‌: അല്ല.

കക്ക: ഇവിടെ പണമില്ലാത്തവന്നു "ജനാതിപത്യ" നാട്ടില്‍ വിലയില്ലെ?

:::--....::

എന്താ പോത്തെട്ട മിണ്ടാത്തെ ...

കാരണമില്ലാത്ത കൊലകള്‍ : മരിക്കുന്നവനറിയില്ല താനെന്തിനാണു രക്തസാക്ഷിയായതെന്നു, എന്നാല്‍ കൊന്നവനറിയോ അവനെന്തിനാ ഇതു ചൈതതെന്ന്. "ഇല്ല".

അനന്തമായ കോള്ളകള്‍: കളവു പോയവനു ഒരു പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ, കാരണം ... അറിയില്ലല്ലോ കോള്ളയുടെ വിഹിതം ഏതൊക്കെ ഏമാന്മാര്‍ക്കുണ്ടെന്ന്.

ബന്ധങ്ങളില്ലാത്ത സ്ത്രീ പീഡനങ്ങള്‍ : അതിപ്പോ അച്ചനു മകളെയാവാം, അധ്യാപകര്‍ക്കു വിദ്യാര്‍ദ്ധിയെയാവാം, അയല്‍വാസികളാവാം , കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ഒറ്റ നിബന്ധന കാര്യം കഴിഞ്ഞാല്‍ കൊന്നു കളയണമെന്നുമാത്രം, അതു കഴുത്തു ഞെരിച്ചാകാം, കത്തിച്ചാവാം....

പോത്തേട്ടാ ഇതൊക്കേ പിശാചുകളല്ലെ ചെയ്യാ ??

:::::: പോത്തിനു വീണ്ടും മൗനം::::

അപ്പൊ കരയും, കടലും, പുഴയും, വയലും, കാടും, അരുവിയും, തീരവും, പച്ചപ്പും, മഴയും, വെയിലും, തണുപ്പും, മഞ്ഞും, എല്ലാം ഉള്ള ഈ കൊച്ചു സ്വര്‍ഗ്ഗത്തില്‍ അധികവും പിശാചുകളാണോ പോത്തേട്ടാ...
ഈ പിശാചുകളുടെ ഇടയില്‍ സാധാരണക്കാരനു "എവിടെ സ്വാതന്ത്രം ?"

പോത്തിന് ഒന്നും പറയാനില്ലായിരുന്നു...

കാക്കയുടെയും പോത്തിന്റെയും സംസാരത്തിനിടക്ക് ഒരു കാള കുട്ടന്‍ അതുവഴി വന്നു, ആളൊരു പശുക്കുട്ടിയെ മണിയടിച്ചു വരുകയാണു, അതു കണ്ടതും പോത്തു കാക്കയോടു പറയുകയാണു "ഇവനൊന്നും മൃഗമല്ല, മനുഷ്യനാണു".

ഇതു കേട്ടുനിന്ന ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല. ആകെ മാനക്കേടായി അവിടുന്നു തടി തപ്പി..

.................................
വാല്‍കഷ്ണം: ഇനി ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ അവരെ "എടാ പോത്തെ" എന്നൊന്നും വിളിക്കണ്ട, അതു പോത്തുകള്‍ കേട്ടാല്‍ അവര്‍ക്കു സഹിക്കില്ല ...

-------------------------
സ്നേഹിതന്‍