Thursday, October 23, 2008

മായാവിയും രമേഷും പിന്നെ ഞാനും.....


(എന്റെ സുഹൃത്ത് രമേഷന്റെ കഥ... വിവരണത്തിന്നു വേണ്ടി ഞാന്‍ സ്വയം രമേഷനായി മുന്‍ കൂര്‍ജാമ്യമെടുക്കുന്നു)


അടുത്തവീട്ടിലെ കണാരുവിന്റെ ഒച്ചവെച്ചുള്ള കാറിത്തുപ്പല്‍ കേട്ടാണ് ഞാന്‍ അന്ന് ഞെട്ടിയുണര്‍ന്ന് , പുതപ്പിനുള്ളില്‍ നിന്നും തലയുയര്‍ത്തി ഘടികാരത്തിലേക്ക് നോക്കിയ ഞാന്‍ ഒന്നുകൂടി ഞെട്ടി!!!

നേരം പുലര്‍ന്ന് സൂര്യന്‍ പതിവുപ്പോലെ ഓട്ടം തുടങ്ങിയിട്ട് സമയം കുറേയായി എന്ന ബോധം കൂടി വന്നപ്പോള്‍, ചാടി എണീറ്റ് അലാറം വെച്ച മൊബൈലിനെ ഒന്നുനോക്കി . “ ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവൊ” എന്ന പാട്ട് അലാറം വെച്ച് കിടന്നുറങ്ങിയ ഞാന്‍ അലാറമടിച്ചപ്പോള്‍ ഒന്നുംകൂടി ചുരുണ്ട്കൂടിയതിനെപ്പറ്റിയായിരിക്കും മൊബൈല്‍ ചിന്തിക്കുന്നത്. അതാണു അവനൊരു പുറത്തുചാടാത്ത ചിരിയും.

പിന്നീട് പ്രഭാതകൃത്യങ്ങള്‍ വൈകുന്നേരത്തെക്കുമറ്റിവെച്ച ശേഷം ഒരു കപ്പ് വെള്ളമെടുത്ത് മുഖവും തലയും നനച്ച് പെട്രോളിനു ദാഹിക്കുന്ന ബൈക്കുമെടുത്ത് അതി വേഗത്തില്‍ ഇടവഴിയിലൂടെ ഓടിച്ച് അതിസാഹസികമായി മൈന്‍ റോഡിലെത്തി, റോഡ് സൈഡില്‍ കെട്ടിയുണ്ടാക്കിയ പഞ്ചാരത്തിണ്ണയിലിരുന്നു. ഒന്നു ശ്വാസം വിട്ടശേഷം പരിസരം നോക്കി മനസ്സില്‍ പറഞ്ഞു,

ഇല്ല വൈകിട്ടില്ല... അവള്‍ വരുന്ന സമയമായതെ ഉള്ളൂ...

അവള്‍ സഫിയ... എന്റെ മനസ്സിന്റെ പൂന്തെന്നല്‍ ‍... ഹൃദയത്തിന്റെ കുളിര്....

പതിവു പോലെ അന്നും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ കടന്നു പോയി.

ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന സത്യം എന്റെ മനസ്സില്‍നിന്നും ഏതോ പോരാളി വിളിച്ചുപറഞ്ഞു . എന്റെ ഇഷ്ടം ഇഷ്ടത്തിയെ അറീക്കണം. വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഞാന്‍ പല വഴിയും ആലോചിച്ചു.

റോഡ് സൈഡില്‍ വച്ച് സംസാരിച്ചാലോ?.. .. ..ഹേയ് വേണ്ട..... ചിലപ്പൊ ചെരിപ്പൂരി മുഖത്തടിച്ചാലോ...#$%@&# ആകെ മാനക്കേടാവും, അതിനുള്ള സാധ്യത കൂടുതലാണെ, കാരണം അവളൊരു പുലിക്കുട്ടിയാണല്ലോ.. ...

വീട്ടില്‍ പോയാലോ? അതാകുമ്പൊ ആരും സംശയിക്കില്ല. ഉപ്പ ഗള്‍ഫിലായത് കൊണ്ട് ആ പേടി വേണ്ട... പിന്നെ ഉമ്മ സൈനബ താത്ത ... അതിനെ എങ്ങനെയെങ്കിലും അവിടുന്ന് ചാടിക്കണം, ഇനി അതിനെന്താ ഒരു വഴി?????


അവസാനം അതിനും വഴി കിട്ടി... അപ്പുറത്തെ ഹാജിയാരെ വീട്ടിലേക്ക് ഫോണ്‍ ചൈത് വൈറ്റ് ചെയ്യിപ്പിക്കാം, ആരാണെന്ന് പറയ്ണ്ട. ആ സമയം അവിടെ ചെന്ന് കാര്യം പറയാം..എങ്ങനെണ്ട്?? കോള്ളാം ... “ഞാനേതാ വെളവന്‍ ‍” എന്ന് മനസ്സില്‍ സ്വയം അഹങ്കരിച്ച് ഞാന്‍ വൈകുന്നേരം അവള്‍ ക്ലാസ് കഴിഞ്ഞ് വരാനുള്ള സമയവും കാത്തിരുന്നു. സൂര്യന്‍ ഞാനിപ്പം വീഴും എന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അതിനൊരു തള്ളുകൂടി കൊടുത്ത് നേരം നാല് മണിയാക്കാനുള്ള വിഫല ശ്രമം നടത്തി. സൂര്യനേതാ വെളവന്‍ അവന്‍ അവന്റെ വഴിക്കു തന്നെ സഞ്ചരിച്ചു. ഘടികാരം നാലുപ്രാവശ്യം ചാടിക്കളിച്ച് സമയമറിയിച്ചതും ഞാന്‍ അടുത്ത് തന്നെയുള്ള ഒരു ബൂത്തില്‍ കയറി ഹാജിയാരെ നമ്പറില്‍ ഡയല്‍ ചൈതു...

ടര്‍ര്‍ര്‍... ടര്‍ര്‍ര്‍... (തെറ്റിദ്ധരിക്കരുത് ഫോണ്‍ റിങ്ങ് ചൈതതാണു...)

മറു തലക്കല്‍ ഹാജിയാര്‍ ഫോണെടുത്തു.

ഹലോ..

ഹാജിയാര്‍: അ.. ഹലൊ.. ആരാപ്പം..

അപ്പുറത്തെ വീട്ടിലെ നബീസത്താനൊന്ന് കിട്ടോ?

ഹാജിയാര്‍: അത്പ്പം, കിട്ടും കിട്ടുംന്നൊക്കെ പറണത് കേട്ടീണ്, ഇന്‍ക്ക് ത് വരെ കിട്ടില്ല.. ഹാജിയാര്‍ തന്റെ സങ്കടം ബോധിപ്പിച്ചു.

അതല്ല... ഫോണിലൊന്ന് കിട്ടോന്നാ ചോദിച്ചത്.

ഹാജിയാര്‍: അ അ ജി ഒന്ന് കട്ട് ചൈത് വിളിച്ചൊ, ഞാന്‍ ചെറിയോനെ പറഞ്ഞയക്ക..

ഹാജിയാരെ മനസ്സിലിരിപ്പ് (ഗള്‍ഫ് ഭാര്യമാരെ കുറിച്ചുള്ളൊരു ധാരണ) ഓര്‍ത്ത് ഞാന്‍ ഫോണ്‍ വച്ച് നേരെ അവളുടെ വീട്ടിലേക്ക് ഓടി...

ഗള്‍ഫീന്ന് കെട്ട്യോനായിരിക്കുമെന്ന ധാരണയില്‍ നബീസത്ത ഹാജിയാരുടെ വീട്ടിലേക്ക് പോകുന്നതും കണ്ട് ഞാന്‍ അവളുടെവീടിന്റെ മുന്നിലെത്തി,

ആരെയും കാണാത്തത് കൊണ്ട് ഒന്നു കുരച്ച് നോക്കി...

തന്റെ എല്ലാ പ്രദീക്ഷയും അസ്തമിപ്പിച്ച് വീട്ടിനുള്ളില്‍ നിന്ന് ഒരു മധുര അറുപത് കാരി “ആരാ” ന്നും ചോദിച്ച് ഇറങ്ങി വരുന്നു... മധുരം വീടിന്റെ പുറത്തെത്തിയപ്പോഴാണു ഞാന്‍ ശരിക്കും ഞെട്ടിയത്.

മൈമൂന താത്ത..!!!!

താത്തയെ കണ്ടതും ഞാന്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി,

രമേഷാ, ജി എന്ത ബെടെ ??

“ ഇതു ഞാനല്ലാ” എന്നു ദിലീപ് സ്റ്റൈലില്‍ പറയണമെന്നുണ്ടായിരുന്നു , ചാകാന്‍ കിടക്കുന്ന തള്ളയ്ക്ക് കണ്ണിനൊരു കുഴപ്പവുമില്ല.ഇനി ഒരു രക്ഷയുമില്ല തള്ള എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു, എന്തൊരു തിരിച്ചറിവ്....!!!

അ ഇതാരാ മൈമൂന താത്തയോ? ങ്ങളെന്താ ഇവിടെ?

ന്റെ മോളെ വീട്ടില്, പിന്നെ അന്റെ അമ്മ വന്ന് നിക്കൊ... (മൈമൂനത്തായുടെ കൊച്ചുമോളാണ് സഫിയ എന്നുള്ളത് ഒരു പുതിയ അറിവായിരുന്നു) ആകെ പിടുത്തം വിട്ട പോലെയായി, ഞാന്‍ അവിടുന്ന് പല തരികിടയും പറഞ്ഞ് തല്‍കാലം രക്ഷപ്പെട്ടു...

പോകും വഴി എന്റെ മനസ്സ് മുഴുവന്‍ പേടിയായിരുന്നു, തള്ള എല്ലാ കാര്യവും സഫിയയോട് പറയോ???

എന്റെ മെമ്മറി രണ്ട് വര്‍ഷം പിന്നോട്ട് റീ വൈന്റ് ചൈതു..

..........................

കുരുത്തക്കേടും അതിന്റെ മുകളിലെ കേടും കൈവശം വച്ച്, പറയാവുന്നവരോടൊക്കെ പറയിപ്പിച്ച് നടന്നിരുന്ന കാലം... അവസാനം ഞാന്‍ കാരണം അച്ചന്റെ നല്ല പേരിനു വരെ കോട്ടം തട്ടി ,... അതച്ചനു സഹിച്ചില്ല..

ഞാന്‍ നന്നാവാന്‍ വേണ്ടി എന്നെ എന്തെങ്കിലും ഏര്‍പ്പാടിലാക്കാന്‍ അച്ചന്‍ തീരുമാനിച്ചു...ആരൊക്കെയൊ അച്ചനെ ഉപദേഷിച്ച് അതൊരു ബസ്സ് വാങ്ങലിലെത്തി. ആരുടെയൊക്കെയോ കാല്‍ പടിച്ച് ഇതുവരെ ബസ്സ് ഓടാത്ത ഒരു റൂട്ടും അച്ചന്‍ സങ്കടിപ്പിച്ചു. പോത്തുങ്കല്ല് ടു കോടായ് പൊയ്ക റൂട്ട്.

ഞാന്‍ ഏറ്റെടുത്തത് “കണ്ടക്ടര്‍“ പണി......

നല്ല പണി.... നന്നാവാന്‍ പറ്റിയ സാഹചര്യം...!! അച്ചനെ സമ്മദിക്കണം...!


ആടിനെ തീറ്റാന്‍ വേണ്ടി പോത്തുംകല്ലില്‍ നിന്നും അവനാം പടിയിലേക്ക് മിനിമം ചര്‍ജ്ജും കൊടുത്ത് ആടിനേം കൊണ്ട് ബസ്സില്‍ കയറിയപ്പോഴാണ് ഞാന്‍ ആദ്യം മൈമൂനത്താനെ കാണുന്നത്. അതൊരു സ്ഥിരം യാത്രയാക്കിയ മൈമൂന താത്ത പിന്നീടൊരിക്കല്‍ അരിപൊടിപ്പിക്കാന്‍ പള്ളിപ്പടിയിലേക്ക് പോകുമ്പോഴും അതേ മിനിമം ചാര്‍ജ് തന്നപ്പോള്‍ സ്റ്റേജ് മാറ്റമുള്ളത് കൊണ്ട് മിനിമം ചാര്‍ജ് പോര അന്‍പത് പൈസ കൂടുതല്‍ വേണമെന്നു പറഞ്ഞപ്പോള്‍ “സ്റ്റേജില്‍ കയറാന്‍ ഞാന്‍ അന്റെ കൂടെ ഒപ്പന കളിക്കാന്‍ പോരല്ല” എന്നായിരുന്നു താത്തയുടെ മറുപടി. അതു പോട്ടെ... അരിചാക്കിനു ലഗേജ് കൂലി ചോദിച്ചപ്പൊ അരിച്ചാക്കെടുത്ത് തലയില്‍ വച്ച മൈമൂന താത്തക്ക് എന്നെ പറ്റി എല്ലാം അറിയാം...

ബസ്സില്‍ സ്ഥിരമായി യത്ര ചെയ്യുന്ന ശാലിനിയെ വളച്ചതും , വളവ് ഒന്നു കൂടി ഒടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചതും, അവസാനം അവളുടെ സ്കൂളിലെ യൂത്ത്ഫെസ്റ്റിവലിന്റെ അന്ന് ഒരു സിനിമക്ക് പോവാന്‍ പദ്ധതിയിട്ടപ്പോള്‍ അതിന്നു പാരയായി സ്കൂള്‍ പ്രിന്‍സിപ്പല്‍ യൂത്ത്ഫെസ്റ്റിവലിന്ന് യൂണിഫോം നിര്‍ബന്ധമാക്കിയപ്പോള്‍, മാറ്റിയുടുക്കാന്‍ അവള്‍ കവറില്‍ ഒരു ജോഡി ഡ്രസ്സ് കരുതി അത് അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും മാറി, മാറിയ യൂണിഫോമിട്ട കവറും കൈല്‍ വച്ച് ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുന്ന ശാലിനിയെ കണ്ട ബാര്‍ബര്‍ കുഞ്ഞന്‍ അതു മൈന്റ് ചെയ്യാതെ മുന്നോട്ട് നടന്നപ്പോള്‍ തൊട്ടടുത്ത് തന്നെ എന്നെ കണ്ട കുഞ്ഞന്റെ ബുദ്ധിയില്‍ നൂറ്റിപ്പത്തിന്റെ ബള്‍ബ് മിന്നിയപ്പോള്‍ “ഇവര്‍ രണ്ടു പേരും ഒളിച്ചോടുകയാണ്“ എന്ന നിഗമനം കൈയില്‍ പിടിച്ച കവറുംകൂടി കണ്ടപ്പോള്‍ ഒന്നുകൂടി ഉറപ്പ് വരുത്തി (മലയാളിയുടെ കൂട്ടിക്കിഴിക്കല്‍) എത്രയും പെട്ടെന്ന് തന്നെ വിവരം ശാലിനിയുടെ ഫാദര്‍ ദാസപ്പന്റെ ചെവിയിലെത്തിച്ചു . തുടര്‍ന്ന് നടന്ന കൂടിയാട്ടവും, കൈകൊട്ടിക്കളിയും കൈകാലുകളിലെ എല്ലിന്റെ എണ്ണം കൂട്ടിയപ്പോള്‍ ബാക്കിയുംകൂടി കൂട്ടാന്‍ നില്‍ക്കാതെ തടിയെടുത്തതുമൊന്നും കഴിഞ്ഞിട്ട് അധികമായിട്ടില്ല.
മൈമൂന താത്ത എല്ലാം അവളോട് പറഞ്ഞാല്‍ എന്റെ ആത്മാര്‍ത്ഥ പ്രേമം അവളറിയും മുമ്പ്തന്നെ അസ്ഥമിക്കും..

കാര്യം ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് അവളെ കാണാനുള്ള പോക്ക് തല്‍കാലത്തേക്കെങ്കിലും ഞാന്‍ നിര്‍ത്തി എന്ന് കരുതിയ നിങ്ങള്‍ക്ക് തെറ്റി. പതിവു തെറ്റിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിറ്റ്യേന്നും രാവിലെ തന്നെ അവളെ കാണാന്‍ പോയി...


അന്നും പതിവു ചിരിയില്‍ മാറ്റമില്ല, അപ്പൊ ഇത്താത്ത ഒന്നും പറഞ്ഞ് കാണില്ല എന്ന് കരുതി സമാധാനിച്ചു എങ്കിലും ഇഷ്ടം അറീക്കാനുള്ള തന്റെ ആദ്യ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ അടുത്ത വഴി ആലോചിച്ചപ്പോഴാണു പെട്ടെന്നു കിഡ്നി വര്‍ക്ക് ചൈതത്. “ഞാനേതാ വെളവന്‍” .


അവളുടെ വീട്ടില്‍ ഭക്ഷണത്തിനു പോകുന്ന പള്ളിയില്‍ പഠിക്കുന്ന സലാമിന്റെ കൈല്‍ എഴുത്ത് കൊടുത്ത് വിടുക, അത് സൂത്രത്തില്‍ അവളെ ഏല്പിക്കാന്‍ പറയുക,

അവന്‍ സമ്മദിക്കോ ആവോ....??? അങ്ങിനെ ഞായറായ്ച ഉച്ചക്ക് പള്ളിയില്‍ നിന്നും വരുന്ന അവനെ കാത്ത് നിന്ന് കാര്യം മൊഴിഞ്ഞു,
വിവരം കേട്ട സലാം ആദ്യം ഒന്നു ചിരിച്ചെങ്കിലും പിന്നീടതൊരു കരച്ചിലായി മാറി... ഞാന്‍ ആകെ വേചാറായി അവനോട് പറഞ്ഞു. നീ കൊടുക്കില്ലങ്കില്‍ വേണ്ട ആരോടും പറയരുതെന്നു പറഞ്ഞു.

അതല്ല...

പിന്നെ എന്തിനാ നീ കരയണേ?

മുമ്പ് നിന്നെ പോലെ അവളോടുള്ള ഇഷ്ടം കാരണം ഞാന്‍ ഒരെഴുത്ത് അവള്‍ക്ക് കൊടുത്തിരുന്നു.

(അതായത് പാല് തന്ന കൈക്ക് തന്നെ കടിച്ചുന്ന്)

എന്നിട്ട് ?

പള്ളി കമ്മറ്റിയില്‍ പെട്ട അവളുടെ ഉപ്പക്ക് പള്ളിയിലെ മുസ്ലിയാര്‍ കൊടുത്തയച്ച എന്തോ എഴുത്താണെന്നു കരുതി ഒന്നു തുറന്നു പോലും നോക്കാതെ അവളത് ഉപ്പയെ ഏല്പിച്ചു. അന്ന് മുസ്ലിയാരോട് കിട്ടിയ അടിയുടെ പാട് ഇപ്പോഴും എന്റെ തുടയില്‍ കിടപ്പുണ്ട്. വിവരംകെട്ടവന്റെ വിവരക്കേട് മാനിച്ച് അന്നെനിക്കു മാപ്പ് തന്നതാണ് അവളുടെ ഉപ്പ. ഇനി ആ മാപ്പ് എനിക്ക് കിട്ടിക്കൊള്ളണമെന്നില്ല എന്നെ കൊല്ലാന്‍ അവളുടെ ഉപ്പ ടിക്കറ്റെടുത്ത് ഇങ്ങ് പോരും....

നീ വേറെ ആളെ നോക്ക് രമേഷാ...


അങ്ങിനെ ആ ഐഡിയയും പോളിഞ്ഞു....

എനി എന്ത് ??????

ഞാനേതാ വെളവന്‍ , അടുത്ത "അടിക്കും" സോറി “ഐഡിയക്കും” മനസ്സില്‍ പ്ലാനിട്ടു.

അവളുടെ കസിന്‍ സഫീര്‍..... അവനെ പിടിച്ചൊരു കളി കളിക്കാം.. ഇല്ലാത്ത സൌഹൃതം നടിച്ച് അവനെ വശത്താക്കി. അവനോട് കര്യം പറയണം, എന്നിട്ടവളുടെ മനസ്സറിയണം അതായിരുന്നു ഉദ്ദേഷമെങ്കിലും , ഒന്നും വേണ്ടി വന്നില്ല, ഒരു ദിവസം അവന്‍ മനസ്സ് തുറന്നു. "എന്റെ കസിന്‍ സഫിയയെ എനിക്ക് വലിയ ഇഷ്ടമാണ് അവളെ ഞാന്‍ കല്യാണം കഴിക്കും " എന്നൊക്കെ,

മീശ മുളച്ചില്ല ചെക്കന് , അവന്റെ ഒരു കല്യാണം...അതോടെ ആ പദ്ധതിയും പോളിഞ്ഞു...


അവസാനം അതു തന്നെ തീരുമാനിച്ചു, ആരെങ്കിലും കണ്ടാലും വേണ്ടില്ല, അവളോട് നേരിട്ട് കര്യം പറയാം, അവള്‍ വരുന്നതും കാത്ത് ഞാന്‍ ഇടവഴിയില്‍ നിന്നു...

ദാ വരുന്നു സഫിയ.. നെഞ്ചിടിപ്പു കൂടി വരികയാണ്.

അവളടുത്തെത്തിയപ്പോള്‍ ഞാന്‍ നില്‍ക്കാന്‍ പറഞ്ഞു.

ദൈര്യം കൊണ്ടുള്ള വിറയലില്‍ ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി, എന്റെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ അവള്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അറിയാതെ അവളുടെ കൈല്‍ പിടിച്ച് പോയി,, എന്റെ ഭാഗ്യം കൊണ്ട് അത് നാട്ടുകാരാരും കണ്ടില്ല... അതു വഴി വന്ന എന്റെ അച്ചന്‍ മാത്രമെ കണ്ടുള്ളു.....

ഭാഗ്യവാന്‍...

എന്നോടുള്ള സ്നേഹം കൊണ്ട് അച്ചന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഒന്ന് ഉപദേഷിച്ച് വിട്ടു, ആ ഉപദേഷത്തിന്റെ പാടുകള്‍ കണ്ട് അമ്മ നിലവിളിച്ചപ്പോള്‍, അച്ചനു ഇനിയും ആ നിലവിളി കേള്‍ക്കാന്‍ പ്രയാസമുള്ളത് കൊണ്ടും എന്നെ നാടു കടത്താനുള്ള തീരുമാനത്തിലെത്തി...

രണ്ട് വര്‍ഷം മുമ്പ് എന്നെ നന്നാക്കാന്‍ ബസ്സ് വാങ്ങിയ വകയില്‍ ബേങ്കില്‍ വച്ച ആധാരം ദൈവാനുഗ്രഹം കൊണ്ട് ബാങ്ക് കാരുടെ കൈല്‍ തന്നെയാണ്, അതുകൊണ്ട് എന്നെ നാടുകടത്താനുള്ള പണം കണ്ടെത്താന്‍ ഞങ്ങളുടെ വീട്ടിലെ നങ്ങേലിക്കുട്ടിയേയും കിടാവിനെയും നാടുകടത്തി. അങ്ങിനെ പശുവിനെയും കുട്ടിയെയും കൂടെ അച്ഛന്റെ തറവാട്ടു വകയുള്ള ഉരുളികളും വിറ്റുകിട്ടിയ പണവുംകൊടുത്ത് ഗള്‍ഫ് സ്വപ്നവുമായി വീടിന്റെ പടിയോട് ഗുഡ് ബൈ പറഞ്ഞു.


ബോംബെ വരെ ട്രൈനിലും തുടര്‍ന്ന് വിമാനത്തിലുമാണു യാത്ര. യാത്രയില്‍ മുഷിയാതിരിക്കാന്‍ കൂട്ടിന് ഗള്‍ഫുവരെ പോകുന്ന വേറെ നാലുപേരെക്കൂടി കിട്ടി . പരസ്പരം പരിചയപ്പെട്ടു.

വയനാടുകാരന്‍ അബുട്ടി, സകരിയ.

കൊയിലാണ്ടി സമദ്.

കൊണ്ടോട്ടി റഫീഖ്.


ട്രെയിനിന്റെ വലിപ്പം കണ്ട് “ഇത്തറേം വല്യ ബസ്സോ” എന്നും പറഞ്ഞ് അന്തംവിട്ട് നില്‍ക്കുന്ന അബുട്ടിയോട് “ഇത് ഒരു ബസ്സല്ല, കുറെ ബസ്സ് കൂട്ടി യോചിപ്പിച്ചതാണ്” എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന സകറിയയെ കണ്ടപ്പോള്‍ തന്നെ അവരുടെ നിലവാരം മനസ്സിലായി.


“ഞമ്മളവിടെ എത്ത്വായിക്കുംന്നും പറഞ്ഞ്” ആത്മ വിശ്വാസം നഷ്ടപ്പെട്ട സമദിനേം കൂടി കണ്ടപ്പോള്‍ ഇവരുടെ കൂടെ ബോംബെയും കഴിഞ്ഞ് സൌദിയിലെത്തുന്ന കാര്യം ആലോചിച്ച് ഒരു നിമിഷം ഞാനൊന്ന് കത്കുത ചിന്തനായി...


കൂട്ടത്തില്‍ ഫുള്‍ ടിപ്പില്‍ നില്‍ക്കുന്ന റഫീഖിനെ കണ്ടപ്പോള്‍ വിദേഷ യാത്രയുടെ അപരിചിതത്തില്‍ മതൃകയാക്കാന്‍ പറ്റിയവന്‍ എന്നു തോന്നി. എന്നെ പോലെ തന്നെ മറ്റു മൂന്നുപേര്‍ക്കും അതു തോന്നിയത് കൊണ്ടാവണം എല്ലാവരും റഫീഖിനെ ചുറ്റിപ്പറ്റിയാണ് നില്‍പ്പ്...


ആ നില്‍പ്പ് അതികം നില്‍കേണ്ടി വന്നില്ല, ഞങ്ങള്‍ക്ക് പോവാനുള്ള വണ്ടി വന്നു, എല്ലാവരും അവനവന്റെ ഇരിപ്പിടം ഉറപ്പിച്ചു, വയനാടുകാര്‍ മാത്രമല്ല എല്ലാവരും ആദ്യമായാണ് ട്രൈന്‍ യാത്ര എന്നു തോന്നുന്നു, അഹങ്കാരം പറയരുതല്ലൊ ഞാനും ആദ്യമായാണ് ഒരു ട്രൈന്‍ യാത്ര.


എല്ലാവരും മൌനികള്‍, റഫീഖ് ഭായിയുടെ പ്രസന്റില്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നു ,
റഫീഖ് ഭായ് ഡ്രസ്സുമാറി പുള്ളിമുണ്ടിനും , ടീഷര്‍ട്ടിനുമുള്ളില്‍കയറി. അതുകണ്ട എല്ലാവരും അവനെ അനുകരിച്ചു ഡ്രസ്സുമാറി.


നേതാവിന്റെ ഗൌരവം വിടാതെ റഫീഖ് എന്നോട് ചോദിച്ച് പുസ്തകം വല്ലതുമുണ്ടോ വായിക്കാന്‍ ?..

പത്താം ക്ലാസില്‍ നിന്ന് മൂന്ന് പ്രാവശ്യം കോപ്പി അടിച്ച് പിഠിച്ച എന്റെ കൈലെവിടുന്നാ പുസ്തകം, അന്ന് കഴുത്തിന് പിടിച്ച് പുറത്ത് തള്ളിയ എക്സാം സൂപര്‍വൈസറെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ “ ഇല്ല” എന്ന് മൊഴിഞ്ഞു. അപ്പോള്‍ തന്നെ റഫീഖ് അവന്റെ പെട്ടി തുറന്ന് പുസ്തകം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി, ദൈവമെ ഇന്നു പെട്ടതു തന്നെ വല്ല ഇഗ്ലീഷ് പുസ്തകവും വായിക്കാന്‍ എനിക്ക് തന്നാല്‍ എന്ത് ചെയ്യും!!!! ഇനി അതവാ തന്നാലും ഫോട്ടോയൊക്കെ ഉള്ളതാവണെ ദൈവമെ എന്നാല്‍ അത് നോക്കിയെങ്കിലും ഇരിക്കാം... പക്ഷെ എന്റെ എല്ലാ ചിന്തകളെയും അസ്താനത്താക്കി റഫീഖ് അവന്റെ പെട്ടിയില്‍ നിന്ന് രണ്ട് ബാലരമ!!!!### എടുത്ത് ഒന്ന് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ഇതു കഴിഞ്ഞ ആഴ്ചയത്തെയാണ് ഞാന്‍ വായിച്ചതാണെന്ന്. ഒരു ജന്റ്റില്‍ മാന്റെ പതവി കൊടുത്ത് ഇത്രയും നേരം അറിയാതെ ബഹുമാനിച്ച് പോയ ഞാന്‍ അറിയാതെ ചോദിച്ച് പോയി. എല്ലാ ആഴ്ചയും വായിക്കോ ?

പിന്നെ എല്ലാ ആഴ്ചയും വായിക്കും “ആ മായാവി ഇല്ലങ്കില്‍ രജുവും രാധയും പെട്ടു പോയേനെ” അല്ലെ...??

മ്ഹു... അതെ #&*^&# എന്ന് മൂളിക്കൊണ്ട് ബാലരമ സൈഡാക്കി എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിമാനത്തിനുള്ളിലെ സുന്ദരിമാരുടെരൂപവും വിമാനത്തില്‍നിന്നും കിട്ടുന്ന ( പലരും പറഞ്ഞുകേട്ട) ബിരിയാനിയുടെ മണവും ആസ്വതിച്ച് അറിയാതെ ഉറങ്ങി പോയി... പിന്നീടങ്ങോട്ട് പുട്ടില്‍ തേങ്ങ ഇട്ട പോലെ കുറച്ച് ഉറക്കും പിന്നെ ഭക്ഷണം, ഉറക്കം, ഭക്ഷണം... അങ്ങിനെ ... അങ്ങിനെ.... മുന്നോട്ട് ....


(ബാക്കി "രമേഷന്റെ ഗള്‍ഫ് യാത്ര" ... എഴുതിയാലായി)





Wednesday, August 20, 2008

പ്രണയമാം...



പരസ്പരം അറിയാത്ത പ്രണയമാം പ്രാവുകള്‍...




മധുര പ്രണയത്തിന്റെ എകാന്തമാം കാത്തിരിപ്പ്...




മരണമില്ലാത്ത പ്രണയം....

ക്ലിക്ക് on fotto for enlarging.
Lyrics from Malayalam Cinema Song.
----------------------------------
സ്നേഹിതന്‍...
----------------------------------

Sunday, August 17, 2008

ഒരു പ്രസവം, ഏഴ് കുഞ്ഞുങ്ങള്‍...!!!

ഈജിപ്തിലെ ഒരു ഇരുപത്തി ഏഴുകാരി സ്ത്രീക്ക് ഒരു പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ അതില്‍ നാല് ആണ്‍ കുട്ടികളും മൂന്നു പെണ്‍ കുട്ടികളും. ഇന്നലെയാണ് സംഭവം. കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി.

ഫോട്ടോ കടപ്പാട് : Yahoo News.
സ്നേഹിതന്‍..
........................................

Sunday, August 10, 2008

എവിടെ സ്വാതന്ത്രം?





രണ്ടു വര്‍ഷം മുമ്പ്‌ ഒരു ആഗ്സ്റ്റ്‌ പതിനഞ്ചു, വിവാഹം കഴിഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞു .

ജേഷ്ടന്റെ മോനോട്‌ ഞാന്‍ ചോദിച്ചു,

എന്താ മോനെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.?

അവന്‍ സംശയലേഷ്യേ പറഞ്ഞു "ഇന്ന് ഇത്താത്ത സ്കൂളീന്നു വരുമ്പൊ മിഠായി കൊണ്ടു വരും".

പഷ്ട്‌!!!!.

നല്ല മോന്‍ എല്ലാം ഓര്‍മ്മയുണ്ടല്ലെ... മിഠായിക്ക് കാത്തിരിക്കാവും...

ഞമ്മക്കു മേമക്ക്‌(എന്റെ സഖി) അറിയോന്നു നോക്ക വാ...

മോളെ...(വെറുതെ സോപ്പിട്ടതാണു).

എന്താ ഇക്ക ?

ഇന്നത്തെ ദിവസോര്‍മ്മയുണ്ടൊ നിനക്ക് ??

പിന്നെ ഓര്‍മ്മല്ലാതെ, ആഗ്സ്റ്റ്‌ പതിനഞ്ചു . ഞങ്ങളെ പുതിയ വീട്ടില്‍ കൂടിയ ദിവസം. ഇന്നേക്കു എട്ടു വ‍ര്‍ഷായി,

അല്ല ഇതെങ്ങനെ ഇക്ക അറിഞ്ഞു ?

ബലേ ഭേഷ്... !!!!

"നല്ല ഭ‍ര്‍ത്താവു എട്ടു വര്‍ഷം മുമ്പ്‌ എന്റെ വീട്ടില്‍ കൂടിയ ദിവസം വരെ ഞാന്‍ പറയാതെ തന്നെ ഓര്‍ത്ത്‌ വെച്ചിരിക്കണു എന്ന് എന്റെ പ്രാണ സഖി മനസ്സില്‍ പറഞ്ഞു കാണും. അവളെന്നെക്കുറിച്ചോര്‍ത്തു ക്രിതാക്ജയായിരിക്കുകയാണ് (അര്‍ത്ഥം അറിയില്ല) പാവം...

ഈ മറുപടിയും കേട്ടു ഞാനാകെ കുലീന കുചേലനായിരിക്കുമ്പോഴാണു (സാഹിത്യം) നമ്മളെ അയല്‍വാസി നാസര്‍ ഓടി വരുന്നതു കണ്ടത്‌...

എന്താടാ തിരക്കിട്ട്‌ ??

അവനെന്നോട് ഒറ്റ ചോദ്യം.
എവിടെ സ്വാതന്ത്രം ??

ഏ....!!! എന്ത്‌??

അല്ല.. എവിടെ സ്വാതന്ത്രം ?? നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാനാകെ കത്കുത ചിന്തനായിപ്പോയി, (കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ )

പടച്ചോനെ... ഇന്നലെ രാത്രി സംസാരിച്ച്‌ പിരിയുന്നവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ ഇപ്പോ എന്തെ? എപ്പോഴാ ഇവന്‍ ചിന്തിക്കാന്‍ തുടങ്ങിയത്‌, ഞാന്‍ മനസ്സില്‍ കരുതി..

കുറച്ച് മാനദണ്ഠത്തോടെ (മായാവി സ്റ്റൈല്‍) ഞാന്‍ ചോദിച്ചു.
ഇല്ല, ഞാന്‍ ചിന്തിച്ചിട്ടില്ല, നീ ചിന്തിച്ചിട്ടുണ്ടോ ??

ഇല്ല, ഇത്രേം കാലായിട്ട്‌ ഞാന്‍ ചിന്തിച്ചിട്ടില്ല,
പക്ഷെ എന്റെ മോന്‍ ജിത്തു ചിന്തിച്ചു,
അവന്റെ ചോദ്യത്തിനു ഞാന്‍ ഉത്തരം മുട്ടുകയും ചൈതു.

ആ നാലു വയസ്സുകാരനോ !! ?? സത്യത്തില്‍ എന്താ സംഭവം ഒന്നു തേളീച്ചു പറ.

അല്ല... ഞാനിന്നലെ രാത്രി സ്വാതന്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതു (അവനെത്ര അറിയാമെന്നെനിക്കല്ലെ അറിയൂ) എന്റെ മോന് പറഞ്ഞു കൊടുത്തിരുന്നു,

ഇന്നു രാവിലെ കളിക്കാന്‍ പോവണ്ടാന്നു പറഞ്ഞപ്പോള്‍ അവനെന്നോടു ചോദിക്കാണു,

നിങ്ങളെന്താ ബ്രിട്ടീഷുകാരനാണോന്നു ?

അവന്റെ ഉമ്മ കറകളഞ്ഞ ബ്രിട്ടീഷുകാരിയാണെന്നാണവന്‍ പറയുന്നതു.

രാവിലെ ആറുമണിക്കു ശേഷം ഉറങ്ങാന്‍ പാടില്ല,
ബ്രഷു ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റ് കൂടുതല്‍ എടുക്കാന്‍ പാടില്ല,
രാവിലെ തന്നെ തണുപ്പത്ത്‌ കുളിക്കണം,
കളിക്കാന്‍ പോവാന്‍ ഒരുപാടു നിബന്ധനകള്‍,
വെയിലു കൊള്ളാന്‍ പാടില്ല,
മഴ കൊള്ളാന്‍ പാടില്ല ...അങ്ങനെ.... അങ്ങനെ......

ഇതെല്ലാം അവനെ വല്ലാതെ ചിന്തിപ്പിച്ചു, ഇന്നവന്‍ ചോദിക്കാണു

എവിടെ സ്വാതന്ത്രം ?? നിങ്ങളൊക്കെ ബ്രിട്ടീഷുകാരാണൊ ??

അവന്റെ ചോദ്യത്തിനു മുന്നിന്‍ എനിക്കുത്തരം മുട്ടിപ്പോയി,
അതാ നേരെ ഇങ്ങോട്ട്‌ പോന്നത്‌...

ഞാന്‍ വീണ്ടും കത്കുത ചിന്തനായിരിക്കാന്‍ (എനിക്ക് വയ്യ, വീണ്ടും സാഹിത്യം) തുടങ്ങിയപ്പൊഴാണു നാസറിന്റെ കെട്ട്യോള്‍ അങ്ങോട്ട്‌ വന്നത്‌..

ഏയ്‌... നോക്കീ... ങ്ങള്‍ ഈ പൊടി ഒന്ന് പൊടിപ്പിച്ച് കൊണ്ടോരോ?

മനസ്സിലായില്ല അല്ലെ !!!

അരി പോടിപ്പിച്ച്‌ കൊണ്ടാരാനാണു പറഞ്ഞത്‌,

നാസര്‍ അരി സഞ്ജി വാങ്ങി, കൂട്ടിനു ഞാനും പോയി...

വയലിനക്കരെയാണു ഫ്ലോര്‍മില്‍, വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടി നടക്കുമ്പോള്‍ ഒരടക്കിപ്പിടിച്ച സംസാരം,

ഞങ്ങള്‍ ചുറ്റുപാടുമൊന്നു നോക്കി, അപ്പോഴാണു കണ്ടത്‌, ഒരു പോത്തും അതിന്റെ പുറത്ത്‌ സേവനവാരം നടത്തുന്ന കാക്കയും തമ്മിലുള്ള സംസാരമാണു..

പോത്ത്‌ : കാക്കെ (ബഹുമാനം കോണ്ടൊന്നും അല്ലട്ടോ "കാക്കെ" ന്നു വിളിച്ചത്‌, കാക്കയെ പിന്നെ പ്രാവെന്നു വിളിക്കാന്‍ പറ്റില്ലല്ലോ) ഇന്നു നിനക്കു തീറ്റ കുറവാണല്ലേ ??

കാക്ക: അതെ , എന്തുപറ്റി ഇന്നു ?

പോത്ത്‌ : ഇന്നെനിക്കു പണിയൊന്നും ഇല്ലല്ലോ, വിശ്രമമാണ് അതു കോണ്ടാ..

കാക്ക: എന്താ ഇന്നു പണിയില്ലാത്തെ ?

പോത്ത്‌ : ഇന്ന് ആഗസ്റ്റ്‌ പതിനഞ്ചു അല്ലെ, ഞാന്‍ സ്വതന്ത്രനാണു.

കാക്ക: അതെങ്ങനെ നിനക്കു സ്വാതന്ത്രമാകും, മനുഷ്യര്‍ക്കല്ലേ..

പോത്ത്‌: എടാ മണ്ടാ ഇന്നു വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയത്‌ കൊണ്ട്‌ എന്റെ യജമാനന്റെ കുട്ടികളെല്ലാം വീട്ടിലുണ്ടാകും, അതു കൊണ്ട്‌ യജമാനന്‍ അവരോടൊപ്പം വീട്ടിലാണു, അപ്പൊ ഞാന്‍ ഫ്രീ ആയില്ലെ..

കാക്ക: അല്ല പോത്തേട്ടാ.. ഈ കേരളത്തില്‍ ശരിക്കും സ്വാതന്ത്രമുണ്ടോ??

പോത്ത്‌: പിന്നെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ, "

കാക്ക: അപ്പോ ഇവിടെ ജനാതിപത്യമൂണ്ടോ?

പോത്ത്‌: പിന്നെ ഇല്ലാതെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ,"

കാക്ക: സ്വര്‍ഗ്ഗത്തില്‍ കൊള്ളയും കൊലയുമുണ്ടാകോ?

പോത്ത്‌ (കുറച്ച്‌ വിഷമത്തോടെ) : ഇല്ല.

കാക്ക: അപ്പൊ ഇവിടെ ദിവസവും കൊലയുണ്ടല്ലോ,
എന്റെ വര്‍ഗ്ഗക്കാരേല്ലാം അന്യ സംസ്ഥാനത്ത്‌ നിന്ന് ഇപ്പൊ ഇങ്ങോട്ടാ വരുന്നത്‌, നല്ല മനുഷ്യ ഇറച്ചി കൊത്തി തിന്നാന്‍.

പോത്ത്‌: അത്‌ പിന്നെ???

കാക്ക: അല്ല പോത്തേട്ടാ. ഇവിടെ ഒരു പെണ്ണിനു ഒറ്റക്ക്‌ പേടി കൂടാതെ ദൂര യാത്ര ചേയ്യാന്‍ പറ്റോ?

പോത്ത്‌: അത്‌ പിന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ,

കാക്ക: സ്വര്‍ഗ്ഗത്തില്‍ സൂക്ഷിക്കണോ പോത്തേട്ടാ.... പോട്ടെ, സ്വര്‍ഗ്ഗത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഘം ചെയ്യോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ പാവപ്പെട്ടവര്‍ ആക്രമിക്കപ്പെടോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ ഹര്‍ത്താലുണ്ടാവോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ മതത്തിന്റെ പേരില്‍ അടിപിടി കൂടോ?

പോത്ത്‌: ഇല്ല.

കാക്ക: ജനാതിപത്യന്നുവച്ചാല്‍ "പണാധിപത്യം" ന്നാണോ?

പോത്ത്‌: അല്ല.

കക്ക: ഇവിടെ പണമില്ലാത്തവന്നു "ജനാതിപത്യ" നാട്ടില്‍ വിലയില്ലെ?

:::--....::

എന്താ പോത്തെട്ട മിണ്ടാത്തെ ...

കാരണമില്ലാത്ത കൊലകള്‍ : മരിക്കുന്നവനറിയില്ല താനെന്തിനാണു രക്തസാക്ഷിയായതെന്നു, എന്നാല്‍ കൊന്നവനറിയോ അവനെന്തിനാ ഇതു ചൈതതെന്ന്. "ഇല്ല".

അനന്തമായ കോള്ളകള്‍: കളവു പോയവനു ഒരു പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ, കാരണം ... അറിയില്ലല്ലോ കോള്ളയുടെ വിഹിതം ഏതൊക്കെ ഏമാന്മാര്‍ക്കുണ്ടെന്ന്.

ബന്ധങ്ങളില്ലാത്ത സ്ത്രീ പീഡനങ്ങള്‍ : അതിപ്പോ അച്ചനു മകളെയാവാം, അധ്യാപകര്‍ക്കു വിദ്യാര്‍ദ്ധിയെയാവാം, അയല്‍വാസികളാവാം , കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ഒറ്റ നിബന്ധന കാര്യം കഴിഞ്ഞാല്‍ കൊന്നു കളയണമെന്നുമാത്രം, അതു കഴുത്തു ഞെരിച്ചാകാം, കത്തിച്ചാവാം....

പോത്തേട്ടാ ഇതൊക്കേ പിശാചുകളല്ലെ ചെയ്യാ ??

:::::: പോത്തിനു വീണ്ടും മൗനം::::

അപ്പൊ കരയും, കടലും, പുഴയും, വയലും, കാടും, അരുവിയും, തീരവും, പച്ചപ്പും, മഴയും, വെയിലും, തണുപ്പും, മഞ്ഞും, എല്ലാം ഉള്ള ഈ കൊച്ചു സ്വര്‍ഗ്ഗത്തില്‍ അധികവും പിശാചുകളാണോ പോത്തേട്ടാ...
ഈ പിശാചുകളുടെ ഇടയില്‍ സാധാരണക്കാരനു "എവിടെ സ്വാതന്ത്രം ?"

പോത്തിന് ഒന്നും പറയാനില്ലായിരുന്നു...

കാക്കയുടെയും പോത്തിന്റെയും സംസാരത്തിനിടക്ക് ഒരു കാള കുട്ടന്‍ അതുവഴി വന്നു, ആളൊരു പശുക്കുട്ടിയെ മണിയടിച്ചു വരുകയാണു, അതു കണ്ടതും പോത്തു കാക്കയോടു പറയുകയാണു "ഇവനൊന്നും മൃഗമല്ല, മനുഷ്യനാണു".

ഇതു കേട്ടുനിന്ന ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല. ആകെ മാനക്കേടായി അവിടുന്നു തടി തപ്പി..

.................................
വാല്‍കഷ്ണം: ഇനി ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ അവരെ "എടാ പോത്തെ" എന്നൊന്നും വിളിക്കണ്ട, അതു പോത്തുകള്‍ കേട്ടാല്‍ അവര്‍ക്കു സഹിക്കില്ല ...

-------------------------
സ്നേഹിതന്‍

Wednesday, July 30, 2008

ഇവര്‍ക്കിത്ര സൌന്ദര്യമോ ??

ഇതൊക്കെ കോഴികള്‍ തന്നെയാണോ? എന്തെല്ലാം തരത്തില്‍, എന്തെല്ലാം കളറില്‍...

ഒരു മെയില്‍ വഴി കിട്ടിയതാണ്, അത് നിങ്ങളുമായി പങ്കുവെക്കുന്നു....



























---------------------------------------------------
---------------------------------------------------
സ്നേഹിതന്‍...

Sunday, July 27, 2008

ഇതു കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല ....!!!




കൂട്ടുകാരെ.... ഇതു കണ്ടിട്ടെന്തു തോന്നുന്നു...??

എന്തായാലും കമ്മന്റുക... ശപിക്കരുത്...

പ്രവാസ ജീവിതത്തിനിടയിലുള്ള ചെറിയൊരാഗ്രഹം (വാഴ ഇലയില്‍ ഭക്ഷണം കഴിക്കുക )

അതൊന്നു പോസ്റ്റിയതാണു... എന്നോടു ക്ഷമിക്കണം... ഞാന്‍ ഇവിടുന്ന് പോയ്കോളാം...

എനിക്ക് തന്നെ എന്നോടു ദേഷ്യം തോന്നുന്നു....

ഞാന്‍ ഓടി...


-----------------------
സ്നേഹിതന്‍...
-----------------------

Thursday, July 24, 2008

ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌...

ഒരുപാടു ദിവസമായി മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...

എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല...

അങ്ങനെയിരിക്കെയാണ് ഇന്നലെ സ്വപ്നത്തില്‍ ഒരു വിളിയാളം "നിന്റെ ബ്ലോഗിന്റെ ഡിസൈനിങ്ങും ലയൌട്ടുമെല്ലാം മാറ്റണമെന്ന് ".

അപ്പോഴാണ്‌ മനസ്സിലായത് എന്നെ അലട്ടിയിരുന്ന പ്രശ്നവും അത് തന്നെയെന്ന്‌...

അപ്പൊ പിന്നെ ഏതായാലും അത് നടക്കട്ടെന്നു കരുതി ഒരു ചൈന്ജിംഗ് വരുത്തി...

"ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌ അല്ലെ?".

എന്റെ പുതിയ പോസ്റ്റ് ഇവിടെ വായിക്കുക...

Monday, July 21, 2008

പൂക്കാതെ പോയ പ്രണയം.....

ഒരു മാസത്തെ ലീവിന് നാട്ടില്‍ പോയി വൈഫിനെ കൂട്ടി കറങ്ങി അടിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് അവളെ കണ്ടത്,

ചെറിയൊരു കുഞ്ഞിനെയും എടുത്തു റോഡിന്റെ അരികിലൂടെ നടന്നു പോകുന്ന അവളെ കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി...

രമ്യ അല്ലെ? ഞാന്‍ ചോദിച്ചു.

അതെ.

എന്നെ മനസ്സിലായോ?

പിന്നെ നിന്നെ അങ്ങിനെ മറക്കാന്‍ പറ്റോ?

നീ വല്ലാതെ തടിച്ചല്ലോ... ?

ഇതാരാ വൈഫാണോ?

എന്നാ നിന്‍റെ വിവാഹം കഴിഞ്ഞത് ?

ആദ്യമേ വായാടിയായിരുന്ന അവള്‍ ചോദിച്ചുകൊന്ടെയിരുന്നു.

ഇതു നിന്‍റെ മോനാണോ? അവള്‍ ചോദിച്ചു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

അതെ.

എന്താ മോന്റെ പേരു?

ജിനേഷ്, ജിനുന്ന വിളിക്ക... അവള്‍ പറഞ്ഞു.

മഹേഷിപ്പോ എവിടെയാ...?? (അത് ചോദിച്ചപ്പോള്‍ അവളുടെ മുഖമൊന്നു വാടി)

അറിയില്ല... അവള്‍ മറുപടി പറഞ്ഞു....

""വീട്ടില്‍ നിന്നു വിവാഹത്തിനുള്ള അനുവാദം വാങ്ങി വരാമെന്ന് വാക്കു തന്നു പോയതാണ്, പിന്നെ ഇന്നുവരെ കണ്ടിട്ടില്ല, ""


(ആര് വര്ഷം മുമ്പ് അവളെ ചതിക്കില്ല എന്ന് പറഞ്ഞു അവന്‍ എന്റെ കൈയില്‍ സത്യമിട്ടത് മനസ്സില്‍ ഒടിമാരിഞ്ഞു)

അപ്പൊ നിന്നെ വിവാഹം ചെയ്തത്??

എന്റെ വീട്ടുകാരുടെ നിര്‍ബന്ധം ഇന്നു എന്നെ വേറെ ഒരാളുടെ ഭാര്യയാക്കി ....

അനൂപ്, ബംഗ്ലൂരില്‍ ബിസിനസ്സ് ആണ്. .....

വാടിയ മുഖം മറച്ചു വച്ച് അവള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.

പിന്നോരിക്കലാവാമെന്നു പറഞ്ഞു ഞങ്ങള്‍ വണ്ടി എടുത്ത്‌ പൊന്നു...

...............................................................

എല്ലാ സ്ത്രീകളെയും പോലെ എന്റെ വൈഫും ആകാംഷയോടെ ചോതിച്ചു

ആരാ അത്???

രമ്യ...പ്ലസ് ടു വിനു എന്റെ ജൂനിയറായിരുന്നു.

അപ്പൊ മഹേഷോ?

അവനെന്‍റെ ക്ലാസ് മേറ്റാണ്.

രമ്യയും മഹേഷും തമ്മിലുള്ള ബന്ധം ?? അവളുടെ സംശയം തീര്‍ന്നില്ല..


അവര്‍ പ്രണയിതരായിരുന്നു........... വെറും പ്രണയമല്ല....... എല്ലാം പങ്കു വെച്ച പ്രണയം...


അവളുടെ ആകാംശ കാരണം എല്ലാം അവളോടു പറയാന്‍ എനിക്ക് തോന്നി..

അന്നൊരു ബുധനാഴ്ചയായിരുന്നു, ഉച്ചക്ക് ശേഷം ഫിസിക്സ് മാഡത്തിന്റെ തിയറി ക്ലാസ് തകൃതിയില്‍ നടക്കുന്നതിനിടയില്‍ പിയൂണ്‍ മെമോയുമായി വന്നപ്പോഴാണ് അന്നത്തെ students മീറ്റിങ്ങിനെ കുറിച്ചോര്‍ത്തത്,

വിഷയം ഈ വര്‍ഷത്തെ " സ്പോര്‍ട്സ് മീറ്റ് ".

മീറ്റിംഗ് തുടങ്ങി കുട്ടികളെയെല്ലാം മൂന്നു ഗ്രൂപായി തിരിച്ചു,

Alpha, Beeta, Gamma ...

ഞാനും മഹേഷും ഒരേ ഗ്രൂപ്പില്‍ (Gamma)...

അടുത്ത അജണ്ട ഓരോ ഗ്രൂപിനും ലീഡര്‍ വേണം,

Alpha ക്കും Beeta ക്കും ലീഡര്‍ ആയി, Gamma യുടെ ലീഡര്‍ ആരാണ് ? ചോദിച്ചത് കണക്ക് സാര്‍ . കൂട്ടത്തില്‍ ആദ്യം തന്നെ വന്ന പേരു മഹേഷിന്റെത്.

മീറ്റിംഗ് അതികം വൈകിക്കാതിരിക്കാന്‍ വേണ്ടി മാഷന്മാര്‍ ഒറ്റയടിക്ക് മൂന്നു വട്ടം ഉറപ്പിച്ചു, മഹേഷ് തന്നെ ലീഡര്‍....

മഹേഷ് എന്നെ നോക്കി "പെട്ടെല്ലോട" എന്ന അര്‍ത്ഥത്തില്‍...

ഞാന്‍ വിന്നിംഗ് സിഗ്നല്‍ കാണിച്ചു അവന് ദൈര്യം നല്കി...

അന്ന് തുടങ്ങി മൂന്നു ദിവസം മീറ്റില്‍ പന്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കലായിരുന്നു പണി..
മഹേഷിനു എല്ലാത്തിനും കൂട്ട് ഞാനായിരുന്നു...

എല്ലാ ഐറ്റത്തിനും പെണ്‍കുട്ടികള്‍ പോതുവേകുരവായിരുന്നു എങ്കിലും ഒരുപാട് ഐറ്റത്തിനു ഒരേ പേരു കണ്ടപ്പോഴാണ് fist year ആയിരുന്ന രമ്യയെ ഞങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്.

പ്രാക്ടീസ് തുടങ്ങി...

കോളേജിനടുത്തു പ്രശസ്തമായ ഒരു ഗ്രൌണ്ടിലായിരുന്നു പ്രാക്ടീസ് ...

സായാഹ്ന സവാരിയുടെ പേരില്‍ നിറഞ്ഞാടിയ ഒരുപാടു പ്രണയങ്ങള്‍ക്കും, പിരിയാനാവാത്ത ആത്മ ബന്ധങ്ങള്‍ക്കും വേദിയായിരുന്നു ആ ഗ്രൌണ്ട്....


എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു നാലുമണിമുതല് പ്രാക്ടീസ്,

എല്ലാ ഗ്രൂപുകളും ഗ്രൌണ്ടിന്റെ ഓരോ മൂലയില്‍ പ്രാക്ടീസ് ചെയ്യും , നേരം ഇരുട്ടുന്നതിനു തൊട്ടു മുമ്പ് തന്നെ പെണ്‍കുട്ടികളെല്ലാം മെല്ലെ മെല്ലെ വലിയും,

പക്ഷെ രമ്യയുടേത് വെറുമൊരു സ്പോര്‍ട്സ് മീറ്റ് മാത്രമായിരുന്നില്ല, അവള്‍ സ്പോര്സിനെ സീരിയസായി കണ്ടു, എന്നും പ്രാക്ടീസ് കഴിയുന്നവരെ അവള്‍ ഗ്രൂണ്ടിലുണ്ടാകും...

ആദ്യ ദിവസം ഞങ്ങള്‍ രണ്ടു പേരും കൂടി അവളെ ബസ് സ്റ്റോപ്പില്‍ കൊണ്ടു വിട്ടു, പിറ്റ്യേ ദിവസം മഹേഷ് അവന്റെ ബൈക്കില്‍ കൊണ്ടു വിട്ടു,

അടുത്ത ദിവസം അവരുടെ ബൈക്ക് യാത്ര ബസ് സ്റ്റോപ്പില്‍ നിന്നു അവളുടെ വീട്ടിലെക്കെത്തി...

അങ്ങിനെ അങ്ങിനെ സ്പോര്‍ട്സ് പ്രാക്ടീസ് അവരുടെ പ്രണയത്തിന്റെ പ്രാക്ടീസ് ആയി മാറിയപ്പോഴും കോളേജ് ജീവിതത്തിലെ നേരം പോക്കായി കണ്ടു ഞാന്‍ അത് മൈന്റ് ചെയ്തില്ല..

സ്പോര്‍ട്സ് ദിവസം അവസാനത്തെ ഐറ്റം 800 മീറ്റര്‍ ഓട്ടത്തിനിടയില്‍ രമ്യ കുഴഞ്ഞു വീണപ്പോള്‍ മഹേഷ്‌ ഓടിപ്പോയി കോരിയെടുത്തു പവനിയയില്‍ എത്തിച്ഛപ്പോഴും ഒരു യഥാര്‍ത്ഥ ടീം ലീഡറുടെ ഉത്തരവാദിത്വത്തില്‍ കവിഞ്ഞൊന്നും എന്റെ മനസ്സില്‍ വന്നില്ല...

മീറ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഗൈമ്സില്‍ ൧൦ പൊയന്റിന്റെ വ്യത്യാസത്തില്‍ Alpha ജയിച്ചെന്കിലും രമ്യയുടെ പിന്‍ബലത്തില്‍ സ്പോര്‍ട്സില്‍ നല്ല പോയന്റോടെ ഞങ്ങള്‍ ജയിച്ചു,
പിന്നെ നല്ല പൊയന്റിന്റെ അടിസ്ഥാനത്തില്‍ ഓവറോള്‍ കിരീടവും ഞങ്ങള്ക്ക് കിട്ടി.

ജയത്തിന്റെ ഫുള്‍ ക്രെഡിറ്റും മഹേഷ് രമ്യക്ക് നല്കി,

സ്പോര്‍ട്സ് മീറ്റില്‍ തുടങ്ങിയ ആ ബന്ധം പ്രണയത്തിന്റെ പുതിയ മുഖങ്ങള്‍ തേടിയുള്ള അവരുടെ യാത്രക്കിടയില്‍ ഒരു ഒഴിവു ദിവസം സിനിമ കഴിഞ്ഞു ഇറങ്ങി വരുന്ന അവര്‍ രണ്ടു പേരും അപ്രദീക്ഷിതമായി എന്റെ മുന്നില്‍ പെട്ടു,

എന്നെ കണ്ടു പരുങ്ങിയ അവര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെന്കിലും ഞാന്‍ വിട്ടില്ല, മഹേഷിനെ വിളിച്ചു ഞാന്‍ ചോദിച്ചു.

എന്താടാ ഇതൊക്കെ ? .

അന്നവന്‍ എന്നോട് പറഞ്ഞതു ഇപ്പോഴും എന്റെ മനസ്സിലുണ്ട്,


"പിരിയാന്‍ കഴിയാത്ത വിധം ഞങ്ങള്‍ അടുത്തു പോയി, ഞാന്‍ അവളെ ചതിക്കില്ല, സമയമാകുമ്പോള്‍ ഞാന്‍ അവളെ കെട്ടും ". അവനെന്റെ കൈയില്‍ സത്യമിട്ടു.

അത് കേട്ടപ്പോള്‍ എനിക്ക് സമാതാനമായി,

കാരണം അവന്‍ അവളെ പരിചയപ്പെടാനും തുടക്കത്തില്‍ അവരുടെ പ്രണയത്തിന് സപ്പോര്‍ട്ട് ചെയ്യാനും എനിക്കുള്ള പങ്കു ചെറുതായിരുന്നില്ല....

പിന്നെ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ പൂര്ണ്ണ സഹായമുണ്ടായിരുന്നു...


പിന്നീട് ഡിഗ്രിക്ക് അവര്‍ രണ്ടു പേരും ഒരേ കൊളേജിലായിരുന്നു, ഞാന്‍ ഇടക്കിടക്ക് വിളിച്ചു പ്രണയിതാക്കള്‍ക്ക് ആശംസകള്‍ നേരും,

.....................................................................

പെട്ടെന്നുള്ള എന്റെ പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ അധികം ബന്ധങ്ങളില്ലായിരുന്നു, ഇന്നു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രമ്യയെ കാണ്ടാപ്പോള്‍ അവളുടെ കൂടെ മഹേഷില്ല,

എന്ത് പറ്റി അവന്? എന്താണ് അവരുടെ ബന്ധത്തിന് സംഭവിച്ചത് ? ഒന്നും അറിയില്ല , അവള്‍ ഒന്നും പറഞ്ഞതുമില്ല....


സംസാരത്തിനിടയില്‍ ഞങ്ങള്‍ വീട്ടിലെത്തിയത് അറിഞ്ഞില്ല....

....................................................................

പക്ഷെ എനിക്കെന്തോ അവനെന്തു പറ്റി എന്നരിയാഞ്ഞിട്ടു വല്ലാത്തൊരു വിഷമം...

അവന്റെ പഴയ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു, പക്ഷെ അവിടെ ഇപ്പോള്‍ മറ്റാരോ ആണ് താമസം അവര്‍ അവിടെ വിറ്റു പോയിട്ട് ഒന്നര വര്‍ഷമായി...

കൂടെ പഠിച്ച പലരുമായി ബന്ധപ്പെട്ടു, അവന്റെ നമ്പര്‍ കിട്ടാന്‍ വേണ്ടി...

അവസാനം അപ്രതീക്ഷിതമായി കണ്ട അവന്റെ സുഹൃത്ത് നൌഷാദിനെ കണ്ടപ്പോള്‍ അവന്റെ ഇപ്പോഴത്തെ വീട്ടിലെ നമ്പര്‍ കിട്ടി... ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ചു.

ഹലോ...

ഹലോ...

മഹേഷിന്റെ വീടല്ലേ ?

അതെ...

ഇതാരാ, അവന്റെ അമ്മയാണോ?

അല്ല, ജേഷ്ടന്റെ വൈഫാണ്.

മഹേഷില്ലേ അവിടെ ?

അല്പം മൌനത്തിനു ശേഷം അവര്‍ "അതെ" എന്ന് പറഞ്ഞു.

ഇതാരാ ?

ഞാന്‍ അവന്റെ കൂടെ പഠിച്ചതാണ്, ഫോണൊന്നു അവന് കൊടുക്കോ?

അവന് ഇങ്ങോട്ട് വരാന്‍ പറ്റില്ല, കിടപ്പിലാണ്...


ഞാന്‍ ഒന്നു ഞെട്ടി !! അവരോടു അഡ്രസ്സ് വാങ്ങി അന്ന് തന്നെ അവന്റെ വീട്ടിലേക്ക് പോയി..


അവിടെ എത്തിയപ്പോള്‍ കരളലീപ്പിക്കുന്ന രംഗമാണ് കാണാന്‍ കഴിഞ്ഞത്....

നട്ടെല്ല് പൊട്ടി അനങ്ങാന്‍ പറ്റാതെ കിടക്കുന്ന അവസ്ഥ... സംസാരിക്കാന്‍ ഒരു കുഴപ്പവുമില്ല,


എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ നിന്നു കണ്ണുനീര്‍ വന്നു, അത് തുടച്ചു അവന്‍ എന്നോടു വിവരങ്ങള്‍ അന്വേഷിച്ചു,


ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതായിരുന്നെന്കിലും ഞാന്‍ അവനോട് ഇന്നത്തെ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചു, പ്രതീക്ഷിച്ച പോലെ വിഷമത്തോടെയായിരുന്നെന്കിലും അവന്‍ പറഞ്ഞു...

"രമ്യയുടെ വീട്ടുകാര്‍ അവള്‍ക്കുള്ള വിവാഹ ആലോചനകള്‍ നടത്തുമ്പോള്‍, കാണുമ്പോഴെല്ലാം അവള്‍ പറയുമായിരുന്നു വിളിച്ചാല്‍ എന്റെ കൂടെ ഇറങ്ങി വരാന്‍ തയ്യാറാണെന്ന്,

അന്നെല്ലാം ഒരു ജോലി പോലും ആവാത്ത എനിക്ക് വീട്ടില്‍ പറയാനുള്ള എന്റെ പേടി കാരണം അങ്ങനെ നീണ്ടു പോയി, ഒന്നര വര്ഷം മുമ്പ് അവസാനമായി അവളെ കണ്ട അന്ന് ഞാന്‍ അവള്ക്ക് വാക്കു കൊടുത്തു എന്റെ വീട്ടില്‍ നിന്നു അനുവാദം വാങ്ങി വരാമെന്ന്...

ഞാന്‍ പ്രതീക്ഷിച്ച പോലെ അച്ഛനും അമ്മയും ശക്തമായി എതിര്‍ത്തു, ആ ദേഷ്യത്തില്‍ അച്ഛനോടും അമ്മയോടും വഴക്കിട്ടു ബൈക്കെടുത്തു പോയതാണ്, ആ പോക്കാണ് ഇന്നു എന്നെ ഈ ബെഡില്‍ എത്തിച്ചത്.... ""


ദൈവ വിധി.... !!


ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നു , ഡിസ്ചാര്‍ജ് ചെയ്ത ഉടനെ എന്റെ നിര്‍ബന്ധപ്രകാരം വീട് വിറ്റു.. ഇങ്ങോട്ട് താമസം മാറ്റി,


അതിന് ഒരു ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ... അവളെ മേലില്‍ കാണരുത്, കാരണം അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു...

അതും ദൈവ വിധി...


പിന്നീട് അന്വേഷിച്ചില്ല, ഇന്നു വരെ....... അന്വേഷിചാരും വന്നതുമില്ല.... ".

...................

ഞാന്‍ അവളെ കണ്ടിരുന്നു

എവിടുന്നു ?!!! പെട്ടെന്നൊരു ആകാംഷയോടെ അവന്‍ ചോദിച്ചു,

അവള്‍ ഇന്നൊരു ഭാര്യാണ്, ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്...


ആകാംഷയില്‍ നിന്നു നിരാശയിലേക്ക് പോയ അവന്റെ മനസ്സു മുഖത്തെനിക്ക് കാണാമായിരുന്നു..

അതെന്നെ വല്ലാത്ത വിഷമത്തിലാക്കി... ഇന്നും അവന്റെ ഉള്ളില്‍ അവളുണ്ട്..

ആ നിരാശ മറച്ചു വച്ച് അവന്‍ പറഞ്ഞു,
നന്നായി...എനിക്ക് സന്തോഷമായി... അവള്‍ സുഖമായിരിക്കട്ടെ,


അവിടുന്നവനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ "പൂക്കാതെ പോയ പ്രണയത്തിന്റെ വേതന, അതിലുപരി മഹേഷെന്ന കൂട്ടുകാരനോടുള്ള സഹതാപം....".

ജീവിതത്തില്‍ ആര്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്ത്ഥന...

.........................................
സസ്നേഹം...
സ്നേഹിതന്‍.
.......................................
..........................................

Saturday, July 19, 2008

സംഗതി ഇവിടെ കിട്ടിട്ടുണ്ട് !!..

ഇവിടെ പാട്ടു കച്ചേരിയോന്നും ഇല്ല, ഇതു ആ സംഗതി അല്ല, ഇതു സംഗതി വേറെയാണ്...

ശ്രീയുടെ ഇഡ്ഢലിപുരാണം പോസ്റ്റ് കണ്ടപ്പോഴാണ് പഴയ ഒരു സംഭവം ഓര്‍മ്മവന്നത്‌,

എന്റെ നാട്ടില്‍ മുച്ചിറിയുള്ള രണ്ടുപേരുണ്ടായിരുന്നു അവര്‍ രണ്ടുപേരും വലിയ

സുഹൃത്തുക്കളായിരുന്നു. (അവര്‍

ഒരു അപാര അടിയിലൂടെയാണ് സുഹൃത്തുക്കളായത്, അത് വലിയ സംഭവമാണ്, അതിപ്പോ ഇവിടെ

പറയുന്നില്ല) അതില്‍ ഒരുവന്‍ ഗള്‍ഫില്‍ പോയി വന്ന അന്ന് നാട്ടിലുള്ളവന്‍ ചെലവ് ചെയ്യണമെന്നു പറഞ്ഞപ്പോള്‍

രണ്ടുപേരും ഹോട്ടലില്‍ കയറി, കോഴിബിരിയാണി അടിച്ചു കൊണ്ടിരിക്കുമ്പോള്‍ നാട്ടിലുള്ളവന്‍ നല്ലൊരു

ചിക്കന്റെ പീസെടുത്ത്‌ കടിച്ചു വലിക്കുകയാണ്‌, വലിക്കിടയില്‍ ചെറിയ ഒരു പീസ് തെറിച്ചു പോയി, എവിടെ

തിരഞ്ഞിട്ടും സാധനം കാണുന്നില്ല, അന്വേഷണം നിര്‍ത്തി അവര്‍ തീറ്റി തുടര്‍ന്നു, എല്ലാം കഴിഞ്ഞു ഗള്‍ഫുകാരന്‍

ബില്‍ കൊടുക്കുമ്പോള്‍ , കാഷ് കൌണ്ടറില്‍ നിന്നും ആഷാന്‍ കൈ കഴുകിവരുന്ന മറ്റവനോടു

വിളിച്ചു പറഞ്ഞു. "സംഗതി ഇവിടെ കിട്ടിട്ടുണ്ട് " ,

സംഭവം തെറിച്ചു പോയ ചിക്കന്‍ പീസ് അയാളുടെ പോക്കറ്റിലായിരുന്നു, കാഷ് കൊടുക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോഴാണ് സംഗതി മനസ്സിലായത്....

..........................................................................

Wednesday, July 16, 2008

വിശ്വസിച്ചേ പറ്റൂ...




ഇനി എന്ത് പോസ്റ്റും എന്ന് ആലോചിച്ചിരുന്നു ലഞ്ചിനു ടൈമായതു അറിഞ്ഞില്ല, പിന്നെ ആലോചന ഇന്നെന്തു കഴിക്കുമെന്നായി , ബിരിയാണി കഴിക്കാമെന്ന് കരുതിയപ്പോഴാണ് ഹോട്ടല്‍കാരന്‍ പറഞ്ഞതു "ബിരിയാണി ഇല്ല, കബ്സയെ ഉള്ളൂന്ന്" . അപ്പോഴാണു കബ്സയെ കുറിച്ചോര്‍ത്തത്‌ , ആ ഓര്മ്മ ദാ ഇവിടെ നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റുന്നു.....




കൂട്ടമായിരുന്നു ഒരേ പ്ലൈറ്റില്‍ ഭക്ഷണം കഴിക്കുക എന്നത്‌ അറബികളുടെ പരമ്പരാഗത രീതിയാണു, ഒരു ടേബിളിന്നു ചുറ്റുമിരുന്നു ഒരേ പ്ലേറ്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്‌ സ്നേഹിതന്‍ ഒരുപാടു കണ്ടിട്ടുണ്ട്‌,


ഇതു കുറച്ചു കടന്നു പോയി അല്ലെ???...

സ്നേഹത്തോടെ..
സ്നേഹിതന്‍...
.....................................

Sunday, July 13, 2008

ഇവനെ നമ്മളെന്തു വിളിക്കും ???





എന്തിനാ കൂടുതല്‍ ഇവനെ പോലോത്ത ഒരെണ്ണം പോരെ...?


ബിന്ദുവിന്റെ സയാമീസ് തെങ്ങ് കണ്ടു,

ഇവന് നമ്മളെന്തു പേരിടും ???


--------------------------------

Wednesday, July 9, 2008

താരാട്ട്....


((അട്ടിക്കിട്ട തുണിയില്‍ ഞെക്കി നോക്കിയാല്‍ ചിത്രം വലുതായി കാണാം...))

ചെറിയ കുട്ടികള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്,

അവരെ ചിരിയും, കളിയും വര്‍ത്തമാനങ്ങളും എനിക്ക് വല്ലാതെ സന്തോഷവും മനസ്സമാധാനവും തരുന്നു,


കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്??


പലരും ജീവിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയല്ലേ??

ശരിക്കും ചിന്തിച്ചാല്‍ ഇന്നു പല ദാമ്പ്യത്യങ്ങളും തകരാതെ പോകുന്നതിനു കാരണം കുട്ടികളല്ലേ???

..........................................







OAB യുടെ അഭിപ്രായം മാനിച്ചു കുറേകൂടി ഫോട്ടോകള്‍ പോസ്റ്റുന്നു...
അവസാന ചിത്രത്തിന് (ചിത്രം - 9) യോജിച്ച ഒരു caption തരോ??




















































































സ്നേഹത്തോടെ
സ്നേഹിതന്‍

... ......................................

Friday, July 4, 2008

അവളറിയാത്ത നിമിഷങ്ങള്‍...


ഇന്നലെ നേരത്തെ കിടന്നുറങ്ങിയതു കൊണ്ടാവണം എഴുനേല്‍ക്കാന്‍ വല്ലാതെ വൈകി ,...ഇങ്ങനെയായാല്‍ പറ്റില്ല, നാളെ എന്തായാലും നേരത്തെ കിടക്കണം... ഞാന്‍ മനസ്സില്‍ കരുതി....


എണീറ്റപ്പോഴാണു മനസ്സിലായതു, ദേഹത്തു ഒരു നൂല്‍ബന്ധമില്ലെന്നു...


മുണ്ടിനായുള്ള അന്വേഷണം കട്ടിലിന്റെ അടിയില്‍ അവസാനിച്ചു...


എഴുനേറ്റ്‌ മുണ്ടുടുത്തു....


"ഒരു ബെഡ്ഡ്‌ കോഫി തരാന്‍ ഇവിടെ ആരുമില്ലേ??"


ഞാന്‍ ഒന്നലറി നോക്കി...

ഇല്ല...



പട്ടെന്നു തന്നെ അടുക്കളയില്‍ നിന്ന് മറുപടി വന്നു... മറുപടി എന്റെ പുന്നാര അനിയത്തിയുടെ വകയായിരുന്നു...

അവള്ക്ക് ഭയങ്കര അനുസരണയും എന്നെ വലിയ പേടിയും ആണ്, അങ്ങിനെയാനേയ്‌ ഞാന്‍ അവളെ വളര്‍ത്തിയത്...അതുകൊണ്ടാവണം,


പതിവു പോലെ നേരെ അടുക്കളയില്‍ പോയി കോഫി എടുത്തു കുടിച്ചു.... കണ്ണു തിരുമ്മി നേരെ പുറത്തേക്കു നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു സ്നേഹിതന്‍ റഫീഖ് ...!!! പെട്ടെന്നു തന്നെ ഉള്ളിലേക്കു വലിഞ്ഞു...ദൈവമെ ഇന്നു ആറുമണിക്കു ഗ്രൗണ്ടില്‍ കളിക്കാന്‍ ചെല്ലാമന്നു പറഞ്ഞതാണു.. ഈ ശവമെന്തിനാ ഇവിടെ വന്നിരിക്കണെ,


ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കയ്യോടെ പിടിക്കാനായിരിക്കും... ഇന്നലെ രാത്രി ഒരാവേഷത്തിലങ്ങൊട്ട്‌ ഏറ്റതാണു, ഏതായാലും ബാക്കി ആരും വന്നിട്ടില്ല, അല്ലങ്കില്‍ ആശാന്‍ ഇവിടെ വന്നിരിക്കില്ലല്ലോ... നേരെ പുറം വാതിലിലൂടെ പുറത്തിറങ്ങി മുന്നിലൂടെ കയറി വന്നു... എന്നെ മുന്നില്‍ കണ്ടതും ചൂടാവാനിരുന്ന അവനെ നോക്കി ഞാന്‍ നല്ലവണ്ണം പറഞ്ഞു...


നല്ല ആളാ!! ഇവിടെ വന്നിരിക്കാണോ?? ഞാന്‍ ഇപ്പൊ ഗ്രൗണ്ടിന്ന വരണെ അവിടെ ആരും ഇല്ല...


ആ അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ..!! ഞാന്‍ അത് മറന്നു...
എന്ത്...!!!! അപ്പൊ നീ എന്നെ വിളിക്കാന്‍ വന്നതല്ലേ....???

ഹേയ്... അല്ല... അവന്‍ പറഞ്ഞു...


അവന്റെ "അല്ല" പറച്ചിലില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ ചോദിച്ചു.
പിന്നെ എന്തെ രാവിലെ തന്നെ???
ഇന്നലെ രാത്രി അളിയന്‍ വന്നിട്ടുണ്ട്...

പെങ്ങളും മക്കളും ഇല്ലേ കൂടെ???
ഉണ്ട്... അവരുടെ മുഖം കണ്ടിരിക്കാന്‍ വയ്യ അതുകൊണ്ടാ ഞാന്‍...



റിസള്‍ട്ട്‌ എല്ലാം വന്നു നമ്മള്‍ ഊഹിച്ചതു തന്നെ....
ഛെ..ഛെ... നീയെന്താടാ കരയാ...നീ ഇങ്ങനെയായാലോ???


പിന്നെ എന്താടാ ഞാന്‍ ചെയ്യാ ,

എല്ലാം പെങ്ങളോടു തുറന്നു പറഞ്ഞു സന്തോഷിക്കണോ???
നിനക്കറിയോ?... അവള്‍ക്കെന്നും ദൈവം കഷ്ടപ്പാടെ കൊടുത്തുള്ളൂ....
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും അളിയന്‍ ലീവ് കഴിഞ്ഞു അവളുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ പകര്ന്നിട്ട് ഗള്‍ഫിലേക്ക് പോയി...
പിന്നെ വന്നത് രണ്ടര വര്ഷം കഴിഞ്ഞിട്ട്... അതും സ്വൊന്തം ഉമ്മാക്ക് അസുഖം കൂടുതലാണെന്നരിഞ്ഞ്,


പിന്നെ അതൊരു മരണ വീടായി... ഉപ്പ മരിച്ചതിന്നു ശേഷം പോറ്റി വളര്‍ത്തിയ ഉമ്മയുടെ മരണം തളര്‍ത്തിയ അളിയന് അന്നവള്‍ തണലായി നിന്നു...
മരണ വീട്ടില്‍ എത്ര സന്തോഷമുണ്ടാകും അവള്‍ക്കു???
രണ്ടര മാസം കഴിഞ്ഞു വയറ്റില്‍ മറ്റൊരു സമ്മാനവും കൂടി സമ്മാനിച്ച്‌ അളിയന്‍ തിരിച്ചു പോയി....
ഇന്നു മറ്റൊരു മൂന്നു വര്‍ഷത്തിനു ശേഷം അതിനേക്കാള്‍ വലിയൊരു സമ്മാനവുമായാണ് ഭര്‍ത്താവ്‌ വന്നതെന്ന് അവലളറി്യുമ്പോള്‍ എന്തായിരിക്കും സ്ഥിതി....
നീ പറ....
അവന് വിഷമം അടക്കാന്‍ പറ്റിയില്ല, അവനറിയാതെ പോട്ടിപോയി...



ആരാ അവിടെ???



ചോദ്യം ഞങ്ങളുടെ സംസാരം കെട്ട് പുറത്തു വന്ന എന്റെ ഉമ്മയുടേതായിരുന്നു...
ഹേയ് ഒന്നുല്ല... ഞാന്‍ പറഞ്ഞു...
ഉമ്മയെ കണ്ടതും "ഞാന്‍ പോകുന്നുന്ന്" പറഞ്ഞു അവന്‍ പടിയിറങ്ങി പോയി...
രഫീഖല്ലേ അത്?? ഉമ്മ ചോദിച്ചു..
അതെ..
എന്തിനാ അവന്‍ കരയണെ??
ഒന്നുല്ല.
ഒന്നുല്ലാതെ അവന്‍ കരയോ... നീ എന്തെങ്കിലും കുരുത്തക്കേടു ഒപ്പിച്ചോ??
ഇല്ല,



പിന്നെ എന്താടാ പറ ??



അവന്റെ അളിയന്‍ കഴിഞ്ഞ ആഴ്ച വന്നത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ??
അറിഞ്ഞിട്ടുണ്ട്.
അയാള്‍ വന്നതിനു പിറ്റ്യെന്നു റഫീഖിന് അവിടെ പോകാന്‍ കൂട്ടിനു എന്നെയും കൂട്ടിയിരുന്നു.
അവിടെ എത്തി അളിയനുമായി കുറച്ചു സംസാരിച്ചു കഴിഞ്ഞു പുറത്തിരിക്കുമ്പോള്‍ അളിയന്‍ പെട്ടെന്ന് തല കറങ്ങി വീണു. ഞങ്ങള്‍ എടുത്തു കട്ടിലില്‍ കിടത്തി മുഖത്ത്‌ വെള്ളം തെളിച്ചപ്പോള്‍ ബോധം തെളിഞ്ഞു, യാത്രയുടെ ക്ഷീണം കൊണ്ടാണെന്ന് അളിയന്‍ പറഞ്ഞെന്കിലും റജീനയുടെ നിര്‍ബന്ധപ്രകാരം ഞാനും റഫീഖും കൂടി അടുത്തുള്ള നല്ലൊരു ആശുപത്രിയില്‍ കൊണ്ടുപോയി.
അവര്‍ക്കെന്തോ സംശയം തോന്നിയത് കൊണ്ടു കുറെ ചെക്കെപ്പെല്ലാം എടുപ്പിച്ചു. എല്ലാ റിസള്‍ട്ടുമായി ഡോക്ടരുടെ അടുത്തു ചെന്നപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്.
എന്താ മോനേ?? ഞാന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഉമ്മ ചോദിച്ചു....
റഫീഖിന്റെ അളിയന് കേന്‍സറാ ഉമ്മാ.....


റജീനക്കതരിയോ...??
ഈ വിവരം അറിഞ്ഞ ഉടനെ അളിയന്‍ ഒന്നേ ആവഷ്യപ്പെട്ടുള്ളൂ...."ആരും ഇതറിയരുത്‌, പ്രത്യെകിച്ച്‌ റജീന.."അതുകൊണ്ടാ ഞാന്‍ പറയാതിരുന്നത്‌.
പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായ റജീന ഇതറിയുമ്പോള്‍ എന്താകും സ്തിതി ഉമ്മാ....



ഞാന്‍ ചോദിച്ചു...



ഉമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞു അടുക്കളയിലേക്കു നടന്നു...



വല്ലാത്തൊരവസ്ഥ ഞാന്‍ ചിന്തിച്ചു.




പെട്ടെന്നു പല്ലു തേച്ചു നേരെ റഫീഖിന്റെ വീട്ടിലേക്കു പോയി...
അബി മാമ വരുന്നു...അബി മാമ വരുന്നു... എന്നുപറഞ്ഞു അകത്തു നിന്ന് ഓടിവന്ന റജീനയുടെ മൂത്ത മോളെ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു എന്നെ കണ്ട സന്തോഷം മാത്രമല്ല അവളുടെ ഉപ്പ വന്നതിന്റെ അഹങ്കാരം നിറഞ്ഞ സന്തോഷം എന്നെ കാണിക്കുകയാണെന്നു...


പക്ഷെ ... എത്ര നാള്‍...??


മോള്‍ ഓടി എന്റെ അടുത്തു വന്നപ്പോള്‍ ഞാന്‍ കോരിയെടുത്തു, ഒരുപാടു ചുമ്പനം കൊടുത്തു, അതു സ്നേഹത്തിന്റെയാണൊ അതോ സഹതാപത്തിന്റെയാണൊ?? അറിയില്ല...
അളിയന്‍ പുറത്തു വന്നപ്പോള്‍ ആ മുഖം നോക്കി ചിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല...



അളിയന്‍ എപ്പോഴാ വന്നതു?
ഇന്നലെ രാത്രി,...


ഇതാരാ അബിയൊ? (എന്നെ എല്ലാവരും അബി എന്ന വിളിക്കാ) ചോദിചതു റജീനയായിരുന്നു.


എടാ , ഇന്നലെ രാത്രിയാ വന്നതു അളിയനു ഇപ്പം തന്നെ പോകണമെന്നു, എവിടെയോ പോകാനുണ്ടത്രെ....

ഞാനും കുട്ടികളും ഏതായാലും നാളെ പൊകുന്നുള്ളു............



പാവം... അവള്‍ക്കറിയില്ലല്ലോ, ഇന്നു ഡോക്ടര്‍ വരാന്‍ പറഞ്ഞ ദിവസമാണെന്നു....
അളിയന്‍ വെറുതെ ചിരിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു



"നീയും കുട്ടികളും ഇവിടെ നിന്നോ എനിക്കു പോകണം".



അതു കേട്ടു ഞാനും ഒന്നു ചിരിച്ചു, പെട്ടെന്നു എന്റെ ചിരി നിന്നപ്പോള്‍ അളിയനു മനസ്സിലായി കാണും അയാള്‍ പറഞ്ഞതിന്റെ അര്‍ദ്ധം എനിക്കു മനസ്സിലായെന്നു....




എപ്പോഴാ അളിയാ പോകുന്നെ?



ഞാന്‍ ഒരു ഒമ്പതു മണിക്കു പോകും.



നിങ്ങള്‍ സംസാരിച്ചിരിക്ക്‌ ഞാന്‍ ചായയെടുക്കാമെന്നും പറഞ്ഞു റജീന അകത്തേക്കു പോയപ്പോള്‍ റഫീഖ്‌ പുറത്തേക്കു വന്നു, എന്നോടു പറഞ്ഞു...അളിയന്റെ കൂടെ നീ പോകണം , എനിക്കു വയ്യ..



ഞാന്‍‍ പൊയ്കൊളളടാ...നീ ഇവിടെ നിന്നോ...



അപ്പോഴേക്കും റജീന ചായയുമായി വന്നു,



അതു കുടിച്ചു നേരെ വീട്ടിലേക്കു പോയി പെട്ടെന്നു കുളിച്ചു റെടിയായി നേരെ ബസ്റ്റോപ്പിലേക്കു പോയി, അപ്പോഴേക്കും അളിയനവിടെ എത്തിയിരുന്നു..

ആശുപത്രിയിലെത്തി ടോക്കണെടുത്ത്‌ ഡോക്ടറെ കണ്ടു...


വല്ല പ്രദീക്ഷയും ഉണ്ടൊ സര്‍?? ഞാന്‍ ചോദിച്ചു.



ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക്‌ പകുതി കര്യമെ ചെയ്യാന്‍ പറ്റൂ, കര്യം തുറന്നു പറയാം "ഏറിയാല്‍ നാലു മാസം""...

ബാക്കി പകുതി ഏറ്റവും വലിയ ഡോക്ടറായ ദൈവത്തിന്റെ കൈവശമാണു.... അതു പറയാന്‍ ഞാന്‍ ആളല്ല...


ഇതു കേട്ടിരുന്ന അളിയന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു...


ആ ചിരി എന്നെ വല്ലാണ്ടു വിഷമിപ്പിച്ചു...


എല്ലാം ദൈവത്തിലേക്കേല്‍പിച്ചു മരുന്നു ഷീട്ടുമായി ആശുപത്രിയില്‍ തന്നെയുള്ള മരുന്നു കടയിലേക്ക്‌ പോയി...


മരുന്നു കടയിലെ സുന്ദരി ഷീട്ട്‌ വാങ്ങി നോക്കിട്ട്‌ ചോദിച്ചു... റജീനയുടെ ഹസ്ബന്റല്ലെ?? !!! ഒരു ഞെട്ടലോടെ അളിയന്‍ അതെ എന്നു പറഞ്ഞു...
രോഗം മനസ്സിലാക്കിയ സഹതാപത്തോടെ ആ സുന്ദരി പറഞ്ഞു ഞാന്‍ റജീനയുടെ സുഹ്രുത്താണെന്ന്...ആ കടയില്‍ നിന്നിറങ്ങിയതു മുതല്‍ അളിയനു വല്ലാത്ത വഷമം...
റജീന... അവള്‍ അറിയോ തന്റെ രോഗം...എന്ന ചിന്തയായിരിക്കണം അളിയനെ വിഷമിപ്പിക്കുന്നത്‌.


പറഞ്ഞതില്‍ നിന്നു വിപരീതമായി അളിയന്‍ അന്നു റജീനയുടെ വീട്ടിലേക്കു തന്നെ പോന്നു....

ഉമ്മാ... ഉപ്പ ഇങ്ങോട്ട്‌ തന്നെ വരുന്നാ...


അല്ല, നേരെ വീട്ടിലേക്കു പോകുമെന്നു പറഞ്ഞിട്ടെന്തെ, ഇങ്ങോട്ട്‌ തന്നെ പൊന്നെ???...

ഒന്നുല്ല,

അതേതായാലും നന്നായി നാളെ ഒരുമിച്ചു പോവാലോ... അതു പറഞ്ഞതു റജീനയുടെ ഉമ്മയായിരുന്നു....
ഞാന്‍ നേരെ വീട്ടിലേക്കു പോയി,



പിറ്റിയേന്നു രാവിലെ റഫീഖ്‌ ഓടി വന്നു പറഞ്ഞു, നീയൊന്നു പെട്ടെന്നു വാ അളിയനു നല്ല സുഖമില്ല....
ഞാന്‍ പോയി നോക്കിയപ്പോള്‍ അളിയന്‍ തളര്‍ന്നു കിടക്കുന്നു, നേരെ ആശുപത്രിയില്‍ കൊണ്ടു പോയി, ഗ്ലൂകോസ്‌ കയറ്റിയപ്പോള്‍, ആളുടെ ക്ഷീണമെല്ലാം മാറി, വൈകുന്നേരം റജീനയുടേ വീട്ടിലേക്കു തന്നെ വന്നു.
ഒരു ദിവസത്തില്‍ കൂടുതല്‍ ഒരുമിച്ചു ഭാര്യ വീട്ടില്‍ നില്‍കാത്ത ഭര്‍ത്താവ്‌ മൂന്നു ദിവസമായിട്ടും പോകണമെന്നു പറയാത്തത്‌ കണ്ടു റജീനക്കും കുട്ടിക ള്‍ക്കും സന്തോഷമായി...
അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ്‌ രാവിലെ ഞാന്‍ ആ വാര്‍ത്ത കേട്ടപ്പോള്‍, ഞെട്ടി പോയി....
ഡോക്ടര്‍ പറഞ്ഞ നാലു മാസം പോലും കാത്തു നില്ക്കാതെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ റജീനയില്‍ ഏല്‍ പ്പിചു അളിയന്‍ യാത്രയായി....
പിറ്റിയേന്നു ഞാന്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ മൂത്ത മോളുടെ മാമാ വിളിയില്ല,

ചെറിയ മോളുടെ കരച്ചിലില്ല,

റജീനയുടെ തമാഷയില്ല,

റഫീഖിന്റെ വര്‍ത്തമാനമില്ല.....
ഞാന്‍ അകത്തേക്കു കയറിയപ്പോള്‍ എന്റെ മുഖത്തു നോക്കി റജീന ചോദിച്ചു


" നിനക്കെങ്കിലും ഒന്നു പറയാമായിരുന്നില്ലേ, ബാക്കിയുള്ള നിമിഷങ്ങള്‍ ഞാന്‍ അടുത്തിരുന്നു തീര്‍ക്കില്ലായിരുന്നോ ??? ഇതിപ്പൊ എല്ലാ വേദനയും ഉള്ളിലൊതുക്കി, അരോടും ഒന്നും പറയാതെ....."" അവള്‍ വിതുമ്പി...



പിന്നെ അവിടെ നില്‍കാനുള്ള മനശക്തി എനിക്കില്ലായിരുന്നു...



എന്തോ ഒരു വലിയ തെറ്റു ചൈത പോലെ.....

അതോ ഞാന്‍ ചെയ്തതാണോ ശരി....
ദൈവം പൊറുക്കുമായിരിക്കും...അല്ലെ...???


ശുഭം....

സ്നേഹിതന്‍.

..............................................

Tuesday, July 1, 2008

എന്‍റെ വാവ...



((വലുതായി കാണാന്‍ കുഞ്ഞു വാവന്റെ മുഖത്ത്‌ (പതുക്കെ.. വേതനിപ്പിക്കരുത്) ഒന്നു ഞെക്കിയാല്‍ മതി....))

സുഖമില്ലാതെ നാട്ടില്‍ ആശുപത്രിയില്‍ കഴിയുന്ന എന്‍റെ പൊന്നു ( പെങ്ങളുടെ മകള്‍ ) വിന്നും...
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...

കടപ്പാട് : Malayalam Filim song ...

എന്‍റെ പൊന്നൂസ്...



സ്നേഹിതന്‍...

..........................

Thursday, June 26, 2008

നീയാണെന്റെ എല്ലാം.....

രണ്ടായിരത്തി ആറ് മേയ് പതിനേഴു.....
അന്നായിരുന്നു രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‌ ശേഷം നാട്ടിലേക്ക് തിരിച്ചത്.. മനസ്സില്‍ ഒരുപാടു മോഹങ്ങളുടെ മൊട്ട് വിരിയുന്ന പ്രദീക്ഷകളുണ്ടായിരുന്നെങ്കിലും, ജീവിതത്തിലെ ഒരുപാടു മധുര പ്രണയത്തിന്റെയും , വിരഹ വേദനയുടെയും അവസാനം വിധി അവളെ എന്റെ മുന്നിലെത്തിച്ചു....


അത് പതിവുപോലെ നേരം പോക്കിനോ, കളി തമാശക്കോ ആയിരുന്നില്ല...
ജീവിതമെന്ന മഹാ സാഗരത്തിന്റെ ഓളങ്ങള്‍ക്ക് താളം കൊണ്ടു വരാന്‍,...
യഥാര്‍ഥ സ്നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ .......


അന്നൊരു ജൂണ്‍ ഇരുപത്തി ഒമ്പത് ....

മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്നും "ഞാനേറ്റു" എന്ന് പറഞ്ഞു അവളെ സ്വീകരിക്കുമ്പോള്‍ എനിക്ക് ഇരുപത്തി മൂന്നു വയസ്സ്, .. ജീവിതം എന്തെന്നറിയാത്ത എനിക്ക് അന്ന് മനസ്സില്‍ ഭയം നിറഞ്ഞ സന്തോഷമായിരുന്നു....


അവള്‍ വന്നതിനു ശേഷം ജീവിതത്തിന്‍റെ സുഖവും, സന്തോഷവും, മനസ്സിലാക്കി ഞാനും നീയുമില്ലാതെ "നമ്മള്‍ മാത്രം" ആയ ദിനങ്ങളിലെത്തിയപ്പോഴേക്കും വിധിക്കപ്പെട്ട പ്രവാസ ജീവിതത്തിന്‌ ഞാന്‍ മാര്‍ക്ക് കൂടുതലി്ട്ടപ്പോള്‍.... അവള്‍ അവിടെയും ഞാന്‍ ഇവിടെയുമായി....


മാസങ്ങള്‍ക്ക് ശേഷം ഇന്നു റിയാദിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ റൂമിലെ തണുപ്പിക്കുന്ന യന്ത്രങ്ങല്‍ക്കിടയിലും എനിക്ക് ചൂടുണ്ടെന്കില്‍ അതവളുടെ സാമീപ്യം കൊണ്ടു മാത്രമാണ്...


ഞാനും അവളും .. പിന്നെ ഞങ്ങളുടെ സന്തോഷങ്ങളും, ഇണങ്ങുംമ്പോഴുള്ള സുഖത്തിനായുള്ള പിണക്കങ്ങളും മാത്രമുള്ള എന്‍റെ ജീവിതത്തില്‍ കൂടുതല്‍ സുഖങ്ങളും സന്തോഷങ്ങളും സമ്മാനിച്ച എന്റെ പ്രിയ സഖിക്കു ഈ വരുന്ന ജൂണ്‍ ഇരുപത്തി ഒമ്പതിന് രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഞാന്‍ എന്ത് സമ്മാനം നല്കും?

എന്ത് നല്‍കിയാല്‍ അവള്ക്ക് പകരമാവും???

..................................................

Thursday, June 19, 2008

ചാറ്റ് ഫ്രണ്ട്......ഒരോര്‍മ്മ....

.......ഓഫീസിലെ ഒഴിവ് സമയങ്ങളില്‍ ചാറ്റ് ചെയ്യുക എന്റെ ഒരു ഹോബിയായിരുന്നു....
ഓരോദിവസവും പുതിയ സുഹൃത്തുക്കളേ തേടിയുള്ള എന്‍റെ യാത്ര തുടരുമ്പോള്‍, ഒരുദിവസം
വെറുതെ കേരള ചാറ്റിലൊന്നു കയറി, പലരുമായും സഹൃദം പങ്കുവയ്ക്കുന്നകൂട്ടത്തില്‍ ഒരു പേരു എന്നെ പ്രത്യേകമായി ആകര്‍ഷിച്ചു...

""sweet girl for good freindship "" അതായിരുന്നു പേര്.

ഒന്നു പരിചയപ്പെടാമെന്നു കരുതി

ഞാന്‍ ഹായ്... പറഞ്ഞു ,

no റിപ്ലേ

ഒരു ഹലോ ... കൂടി അടിച്ചു വിട്ടു...

അതിനും മറുപടിയൊന്നും കിട്ടാതിരുന്നപ്പോള്‍, വിട്ടുകളയാമെന്നു കരുതി ഞാന്‍ പറഞ്ഞു....
""sorry for the disturbance..." " എന്നിട്ട് വിന്‍ഡോ ക്ലോസ് ചൈതു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഹായ് പറഞ്ഞ് ഒരു വിന്‍ഡോ പൊന്തി വന്നു , പേര് നോക്കിയപ്പൊള്‍

sweet girl for good ....

ഞാന്‍ തിരിച്ചും ഒരു ഹായ് പറഞ്ഞ് ചോദിച്ചു...

തിരക്കിലാണോ??

അല്ല, പറഞ്ഞോളൂ....

എന്താ പേര്?

ജാസ്മിന്‍.

എന്ത് ചെയ്യുന്നു?

ബി.കൊമിന്നു പഠിക്കുന്നു.

എവിടെയാണ് ?

തൃശൂര്‍ (ഒരു കോളേജിന്റെ പേരു പറഞ്ഞു)

വീട് തൃശൂര്‍ തന്നെയാണോ?

അല്ല, (ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു)

എല്ലാ ദിവസവും പോയി വരോ?

ഇല്ല, ഹോസ്റ്റലിലാണ്.

ഇപ്പൊ എവിടുന്നാ ചാറ്റ് ചെയ്യുന്നത് ?

കമ്പ്യൂട്ടര്‍ ലാബില്‍ നിന്നു.

വീട്ടിലാരോക്കെ ഉണ്ട്? എന്ന് തുടങ്ങി ഞാന്‍ കുറെ ചോദിച്ചു,

എന്‍റെ കൈവശമുള്ള ചോദ്യാവലി തീര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചു,

കുറെ നേരമായി ഞാന്‍ ചോദിക്കുന്നു, എന്നെ പറ്റി ഒന്നും ചോദിക്കുന്നില്ലേ??

അതിന് ഇയാള് ചോദിച്ചു നിര്‍ത്തണ്ടേ??

ശരിയാ, ഞാന്‍ നിര്‍ത്തി....

അതിനിടക്ക് ഞങ്ങള്‍ ചാറ്റിംഗ് rediffmail ലേക്ക് മാറ്റിയിരുന്നു.
അങ്ങിനെ രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിചിരിന്നു,
മൈല്‍ അയക്കാമെന്നും പറഞ്ഞു അവള്‍ പോയി..
.......................................
പിറ്റേന്നു രാവിലെ ഞാന്‍ മൈല്‍ ചെക്ക് ചൈതപ്പോള്‍ എന്‍റെ പുതിയ കൂട്ടുകാരിയുടെ മൈല്‍ ഉണ്ട്.

ദൃതിയില്‍ ഞാന്‍ അത് ആദ്യം നോക്കി,


എന്‍റെ പുതിയ സുഹൃത്തിന്,
സുഖമെന്നു കരുതുന്നു, പറ്റുമെങ്കില്‍ ഇന്നു ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ ലൈനില്‍ വരണം...
your freind,
ജാസ്മിന്‍


ആ മൈല്‍ എന്തോ എന്നെ ഒരുമണി വരെ കാത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു,

ഒരുമണിയായപ്പോള്‍ അവള്‍ വന്നു,
അന്നും ഞങ്ങള്‍ ഒരുപാടു സംസാരിച്ചു,
ഞങ്ങളുടെ ഇടയില്‍ നല്ലൊരു സഹൃദം രൂപപ്പെട്ടു,

അധിക ദിവസവും ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നു,
((ഇതുവരെ ഞങ്ങള്‍ text ചാറ്റിങ്ങാണ് ചെയ്തിരുന്നുല്ലുവെങ്കിലും, എനിക്കെന്തോ.. അവളുടെ സംസാരം കേള്‍ക്കണമെന്നൊരു മോഹം))

ഒരു ദിവസം ഞാന്‍ അവളോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ,

ഞാന്‍ അങ്ങോട്ട് വിളിക്കാമെന്നയിരുന്നു മറുപടി,

എന്ന്? ഞാന്‍ ചോദിച്ചു.
അതൊരു സസ്പന്സാനെന്നു പറഞ്ഞു...

പിന്നീട് ഞാന്‍ എന്താ വിളിക്കാത്തദെന്നു ചോദിക്കുമ്പോള്‍ അവള്‍ അത് തന്നെ പറഞ്ഞിരുന്നു.

ഓരോ ദിവസവും , അവളുടെ വിളി ഞാന്‍ പ്രദീക്ഷിച്ചിരുന്നു,

ഒരുദിവസം...
എന്‍റെ ഫോണ്‍ റിങ്ങ് ചൈതപ്പോള്‍ , ഞാന്‍ ഫോണെടുത്ത് നോക്കി,
പരിചയമില്ലാത്ത നമ്പര്‍....

ഞാന്‍ ഉറപ്പിച്ചു ഇതവള്‍ തന്നെ....

എന്‍റെ പ്രദീക്ഷ തെറ്റിയില്ല... അപ്പുറത്തു നിന്നും മനോഹരമായ ഒരു കിളി നാദം.

ഹലോ, ഇതാരാന്നു മനസ്സിലായോ?

മ്... മനസ്സിലായി..

ആരാ?

ജാസ്മിനല്ലേ..

അതെ, എങ്ങനെ മനസ്സിലായി.

ഞാന്‍ ഓരോദിവസവും , വിളി കാത്തിരിക്കല്ലേ...

ഇപ്പൊ എന്‍റെ ശബ്ദം കേട്ടല്ലോ, ബാക്കിയെല്ലാം ചാറ്റിങ്ങില്‍ പറഞ്ഞാല്‍ പോരെ...

ഇപ്പൊ ഞാന്‍ വെക്കട്ടെ...

ഒകെ ഡാ.. വിളിച്ചതില്‍ സന്തോഷം.....

അവള്‍ ഫോണ്‍ വച്ചു...
...................................................

അവളുടെ ശബ്ദം കേട്ടതില്‍ പിന്നെ എനിക്കവളെ കാണണമെന്നു അതിയായ മോഹം...
ഒരു കൂട്ടുകാരിയിലും അപ്പുറം എന്തൊക്കെയോ ആയ പോലെ അവള്‍....
(തല്‍കാലം മോഹങ്ങളെല്ലാം മനസ്സില്‍ തന്നെ വച്ചു)


ഒരു ദിവസം അവളെന്നോടു പറഞ്ഞു...

""ഞാന്‍ ഇയളോടൊരു തെറ്റ് ചെയ്തിട്ടുണ്ട്, ""

എന്താ ? ഞാന്‍ ചോദിച്ചു..... എന്‍റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ കടന്നു പോയി...
(ചാറ്റിങ്ങല്ലേ എന്ത് ചീറ്റിങ്ങും നടത്തലോ)

പറഞ്ഞാല്‍ എന്നോടു ദേഷ്യം പിടിക്കോ?
ഇല്ല, നീ പറ...
എന്നോടു ക്ഷമിച്ചുന്നു പറ, എന്നാലെ ഞാന്‍ പറയൂ...

എന്‍റെ ക്ഷമകെട്ടു ഞാന്‍ പറഞ്ഞു ... ക്ഷമിച്ചു...ക്ഷമിച്ചു....ക്ഷമിച്ചു....
നീ പറ....

" ഞാന്‍ ബി കോം പഠിയ്ക്കുന്ന കുട്ടിയല്ല, ബി.കോം കഴിഞ്ഞു , ഇപ്പൊ ഇവിടെ ഒരു സ്ഥാപനത്തില്‍ ചെറിയ ഒരു ജോലി നോക്കുന്നു", ഇവിടുന്നാണ് ചാറ്റ് ചെയ്യാറ്...

ഞാന്‍ ആകെ വല്ലാണ്ടായി... എന്നാലും അവളോട് തെറ്റി പോവാന്‍ എന്‍റെ മനസ്സു സമ്മദിച്ചില്ല.
കാരണം അപ്പോഴേക്കും ഞാനെന്ന പുരുഷനെ അവളെന്ന സ്ത്രീ കീഴ്പെടുത്തിയിരുന്നു...

എന്തിനാ എന്നോടു കളവ് പറഞ്ഞതു, കുറച്ചു വിഷമത്തോടെ ഞാന്‍ ചോദിച്ചു.

ആദ്യം ഇയാളെ എനിക്കറിയില്ലായിരുന്നല്ലോ, അത് കൊണ്ടു ചുമ്മാ പറഞ്ഞതാണ്,

ഒരുപാടു ദിവസായി പറയണമെന്ന് വിചാരിക്കുന്നു,
ഇയാളെന്തു കരുതും എന്ന പേടിയാണ് എന്നെ മടുപ്പിച്ചത്.


പ്ലീസ്.... ഇതിന്റെ പേരില്‍ എന്നോടു , പിണങ്ങരുത്...

ഇപ്പൊ ജാസ്മിന്‍ എന്നെ അറിഞ്ഞോ? ഞാന്‍ ചോദിച്ചു...

അതെ...

എന്താ അറിഞ്ഞത്?

നല്ല ആളാണെന്നു,

അത് കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഒന്നു അഹങ്കരിച്ചു, ...

കിട്ടിയ ചാന്‍സില്‍ ഞാന്‍ അവളോടു പറഞ്ഞു, എനിക്ക് നേരിട്ടു സംസാരിക്കണമെന്ന്,
എന്‍റെ പിണക്കം മാറ്റാന്‍ അവള്‍ എന്തിനും ഒരുക്കായിരുന്നു....

അവള്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു.....

ഒരുപാടു പ്രാവശ്യം മാപ്പു പറഞ്ഞു...
ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു.....
കൂട്ടത്തില്‍ അവള്‍ അവളുടെ മൊബൈല്‍ നമ്പരും തന്നു....


ഞങ്ങള്‍ പഴയപോലെ ചാട്ടിന്ഗ് തുടര്‍ന്നു...

അതിനിടക്ക് ഞങ്ങള്‍ എപ്പോഴാണ് പ്രണയിതരായത്................

ആരാ ആദ്യം ഇഷ്ടം അറീച്ചത്., അറിയില്ല.....

മെസ്സേജുകളും, ഫോണ്‍ വിളികളും, ചാറ്റിങ്ങുമായി ഞങ്ങളുടെ പ്രണയം അങ്ങിനെ

കത്തി കയറിയിരിക്കുമ്പോള്‍, ഞങ്ങള്‍ ഒരുമിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടു, ഒരുപാടു തീരുമാനങ്ങള്‍ എടുത്തു....

അങ്ങനെ നേരിട്ടു കാണാത്ത എന്‍റെ പ്രാണ സഖിയെ എന്‍റെ സ്വപ്നത്തിലെ നായികയാക്കി....

നായികയാവാന്‍ അവളും ഒരുക്കമായിരുന്നു....

അടുത്തൊന്നും സൌദിയില്‍ നിന്നു നാട്ടിലേക്കില്ല എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ പെട്ടെന്ന് ലീവിനു കൊടുത്തത്
എന്തിനായിരുന്നു...

അവളെ നേരിട്ടു കാണുക, അതൊന്നു മാത്രമായിരുന്നു...
..........................................................

അന്നൊരു ശനിയാഴ്ചയായിരുന്നു....

പതിവിനു വിപരീതമായി അതി രാവിലെ തന്നെ അവളുടെ ഒരു കോള്‍...

എന്‍റെ ഉറക്കം കെടുത്തങ്കിലും , എനിക്ക് സന്തോഷായി...


ഞാന്‍ ഫോണെടുത്ത്....

എന്തെ രാവിലെ തന്നെ..... ഞാന്‍ ചോദിച്ചു....

ഒന്നുല്ല... വെറുതെ വിളിക്കണമെന്നു തോന്നി... ഉറങ്ങിക്കോളൂ എന്ന് പറഞ്ഞു കട്ടു ചെയ്തു...

എങ്കിലും എനിക്കുറക്കം വന്നില്ല....

അവളുടെ സംസാരതിലൊരു ഇടര്‍ച്ച പോലെ....

അവളുടെ ചിന്തയില്‍ നിന്നു ഞാന്‍ ഉണര്‍ന്നത്‌ , എനിക്കെഴുനെല്‍ക്കാനുള്ള അലാറം അടിഞ്ഞപ്പോഴാനു.....

ഓഫീസിലെത്തി ആദ്യം തന്നെ അവളെ വിളിച്ചു...

അവള്‍ ഫോണെടുക്കുന്നില്ല....

മൂന്നാലു പ്രാവശ്യം വിളിച്ചു.....

നോ ആന്‍സര്‍....

pleaser answer me... എന്നെഴുതിട്ടു മെസ്സേജ് വിട്ടു...

അതിനും മറുപടി ഇല്ല...

ഞാന്‍ ഒരുപാടു ചിന്തിച്ചു,
ഇല്ല.... എന്‍റെ ഭാഗത്ത് നിന്നു തെറ്റൊന്നും ഉണ്ടായിട്ടില്ല.....

പിന്നെ എന്തെ അവള്‍ക്ക്‌ പറ്റിയത്...

..........................................................

ആ ദിവസം അങ്ങിനെ കടന്നു പോയി....

പിറ്റ്യെന്നു രാവിലെ തന്നെ ഞാന്‍ ബൂത്തില്‍ കയറി അവളെ വിളിച്ചു...



ഹലോ...

എന്‍റെ ശബ്ദം കേട്ട ഉടനെ അവള്‍ കട്ടു ചെയ്യാന്‍ ശ്രമിചെന്കിലും.....

എന്‍റെ നിര്‍ബന്ദ്ധം കാരാണം അവള്‍ സംസാരിക്കാന്‍ തയ്യാറായി....

ഞാന്‍ വിളിച്ചിട്ട് എന്തെ എടുക്കാത്തത്?

ഞാന്‍ കണ്ടില്ല...

മെസ്സേജ് കണ്ടോ?

ഇല്ല....

ഇതു കേട്ടപ്പോള്‍ എനിക്കെന്തോ ദേഷ്യം വന്നു...

ഓ.കെ ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു....

ഒരു അരമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം എനിക്കൊരു മെസ്സേജ് വന്നു...


" എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, ഞാന്‍ നിങ്ങള്‍ക്കാരുമല്ല".

അതായിരുന്നു മെസ്സേജ്......

അവളുടെ മോബൈലിലേക്ക് പിന്നീട് ഞാന്‍ ഒരുപാടു വിളിച്ചെങ്കിലും....

" നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി"

.................................................................................

നിശ്ചയിച്ച തിയ്യതി തന്നെ ഞാന്‍ നാട്ടില്‍ പോയി.....

അവളെ കാണാനും ബന്ധപ്പെടാനും ഒരുപാടു വിഫല ശ്രമങ്ങള്‍ നടത്തി....

ഒരു തെറ്റും ചെയ്യാത്ത എന്നെ മനസ്സിലാക്കാന്‍ പറ്റാത്ത അവളെ ,


കുറെ വിഷമത്തിലാനെന്കിലും എന്‍റെ മനസ്സില്‍ നിന്നു ഞാന്‍ പറിച്ചു കളഞ്ഞു...

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ അകന്ന ഒരു ബന്ധുവിന്റെ മകളെ എനിക്ക് വിവാഹം ചെയ്യേണ്ടി വന്നു....

വിവാഹം കഴിഞ്ഞു ഒന്നര മാസം കൊണ്ടു എന്‍റെ ലീവ്‌ തീര്ന്നു...

സുന്ദരമായ എന്‍റെ വിവാഹ ജീവിതത്തില്‍ അന്നൊരിക്കല്‍ പോലും , ഞാന്‍ അവളെ കുറിചോര്‍ത്തില്ല...

സൌദിയില്‍ തിരിച്ചെത്തി കുറച്ചു നാളുകള്‍ക്കു ശേഷം ആ വിവരം ഞാന്‍ അറിഞ്ഞപ്പോള്‍

മനസ്സില്‍ വല്ലാത്തൊരു വിഷമവും കുറ്റബോധവും തോന്നി.....


""എന്‍റെ ജാസ്മിന്‍...

അവളെ എന്നില്‍ നിന്നും അകറ്റാന്‍ വേണ്ടി ഞങ്ങളുടെ എല്ലാ ബന്ധവും അറിയാവുന്ന എന്‍റെ ഒരു കുടുംബ സുഹൃത്ത്... അവളെ ധരിപ്പിച്ചു... "എന്‍റെ വിവാഹം വീട്ടുകാര്‍ ഉറപ്പിചിട്ടുന്ടെന്നും, അതിന് തടസ്സം നില്കരുതെന്നും" .
(എന്റെ നന്മയാണ് അവന്‍ ഉദ്ദേശിച്ചതെന്ന് അവന്‍ പറയുമ്പോഴും, അതെനിക്ക് നന്മയായിരുന്നോ???)

മാപ്പപെക്ഷിച്ചു ഒരുപാടു മെയിലുകള്‍ ഞാന്‍ അയച്ചു, ഒന്നിനും മറുപടിയില്ല.....

എനിക്ക് തടസ്സമാവരുതെന്ന വാക്ക് അവള്‍ അതെ പടി അംഗീകരിച്ചു, എല്ലാം സ്വന്തമായി സഹിച്ചു...


എന്‍റെ ജാസ്മിന്‍ അവള്‍ ഇന്നെവിടെ ..... ?
അറിയില്ല.....

അവളുടെ വേര്‍പാട് എന്നെ ഒരുപാടു വിഷമിചെന്കിലും....

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ ഭാര്യയുടെ മുന്നില്‍ ഞാന്‍ തോറ്റുപോകുന്നു.....

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന....

ശുഭം...
സ്നേഹിതന്‍
.....................

Thursday, June 12, 2008

കാത്തിരിപ്പ്...........

......പതിവു പോലെ ശങ്കരന്‍ മാഷ്‌ പ്രാഥമിക കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു.
അതിലിരിക്കാനാണ് മാഷിനിഷ്ടം...
ഇന്നു പതിവിലും ക്ഷീണിതനാണ് മാഷ്‌..
.... മാഷേ.. ഞാന്‍ പോവാണ് ... കുളിക്കാനുള്ള വെള്ളം ചൂടാക്കി വച്ചിട്ടുണ്ട് എന്ന് പറഞ്ഞ്‌ തിരക്കിലിറങ്ങിയ ഞാന്‍ തിരിഞ്ഞു നോക്കി ചോദിച്ചു...
എന്തെ മാഷേ ഒരു വല്ലായ്മ??
ഒന്നുല്ല മോളെ......
പേര് ലക്ഷ്മിന്നാനെങ്കിലും എന്നെ മോളേന്നാ വിളിക്ക്യ... ....
.................
സ്വന്തം അച്ഛനും അമ്മയും ആരെന്നറിയാത്ത എനിക്ക് അച്ഛനും അമ്മയും കൂടെപിറപ്പും എല്ലാം മാഷായിരുന്നു....
എട്ടു വര്‍ഷമായി ഞാന്‍ മാഷിന്‍റെ കൂടെ ഉണ്ട്.....
മാഷിന്‍റെ രണ്ടാം ഭാര്യ ശാരദ ടീച്ചറും മരിച്ചപ്പോള്‍ മാഷിനൊരു തുണയാകുമെന്നും പറഞ്ഞ്‌ അനാഥാലയത്തിലായിരുന്ന എന്നെ മാഷിനു ഏല്പിച്ചു കൊടുത്തത് മാഷിന്‍റെ അടുത്ത സുഹൃത്തായ പൌലോസച്ചനായിരുന്നു .
ഇവളെതാനെന്നു അന്ന് മാഷ്‌ പൌലോസച്ചനോടു ചോദിച്ചപ്പോള്‍ ... " അതറിയേണ്ട, ആരും അന്വേഷിച്ചു വരില്ല" എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നു ഒരിക്കല്‍ മാഷെന്നോടു പറഞ്ഞിട്ടുണ്ട്....
പിന്നെ അതിനെ കുറിച്ചു ഞാന്‍ മാഷോടോന്നും ചോദിച്ചിട്ടില്ല...
തനിക്ക് ജന്മം തന്നവരെ പറ്റി പൌലോസച്ചനെ കാണുമ്പോള്‍ ചോദിക്കനമെന്നുണ്ടായിരുന്നു... പക്ഷേ...
കഴിഞ്ഞ വര്‍ഷം ആ മോഹവും അസ്ഥമിച്ചു..
അച്ഛന്‍ ഇഹലോകം വെടിഞ്ഞു....
..... ജന്മം തന്നവരെ അറിയാത്ത , അതറിയുന്നവരെ പോലും അറിയാത്ത എനിക്ക് മാഷിന്‍റെ വീടു സ്വന്തം വീടുപോലെയായിരുന്നു....
.....................
അന്ന് ആദ്യമായി മാഷിന്‍റെ വീടുപടി കയറി വരുമ്പോള്‍ മാഷെന്നോടു ചോദിച്ചു...
എന്താ പേര്‌....??
ലക്ഷ്മി ... ഞാന്‍ പറഞ്ഞു
ഞാന്‍ എന്താ വിളിക്ക....
ലക്ഷ്മിന്നു....
വേണ്ട... അത് വേണ്ട... ഞാന്‍ മോളേന്നു വിളിക്കാം ....
മോള്‍ ഇങ്ങടുത്തു വാ....
ആത്മാര്ഥമായിട്ട് ഇതു വരെ ആ വിളി കേള്‍ക്കാത്ത എനിക്ക് എന്തോ, മനസ്സില്‍ വല്ലാത്തൊരു സുഖാനുഭവം,...
ആരുമില്ലാന്നു കരുതിയ ജീവിതത്തില്‍ ആരൊക്കെയോ ഉണ്ടായ പോലെ.....
അന്ന് തുടങ്ങി ഇന്നു വരെ എന്നെ പേര്‌ മാത്രമായി വിളിച്ചിട്ടില്ല...
മോളെ അല്ലങ്കില്‍ ലക്ഷ്മി മോളെ... എന്നാ വിളിക്കുക...
.......... പക്ഷെ അന്നും ഇന്നും എന്റെ നാവില്‍ മാഷെന്നെ വരൂ... ഒരു പക്ഷെ യഥാര്‍ത്ഥ അച്ചന്‍
എന്നെങ്കിലും വരുമെന്ന മനസ്സിന്റെ ഉള്ളിലെ മോഹമായിരിക്കാം അതിന് കാരണം....
...........................................................
ഇന്നലെ പ്രഷറിന്റെ ഗുളിക കഴിച്ചില്ലേ മാഷേ.....??
ഉവ്വ്...
പിന്നെ എന്‍റെ മാഷിനെന്തു പറ്റി..... ഞാന്‍ ചോദിച്ചു....


""അവനെ ഒന്നു കാണണമെന്ന് വല്ലാത്തൊരാഷ.... ""

......എത്രയായാലും കൊള്ളി വെക്കേണ്ടവനല്ലേ.....

ഇതാ ഇപ്പൊ നല്ല കാര്യായത്...
ഇപ്പൊ എന്തിനാ അങ്ങിനെ ഒക്കെ ചിന്തിക്കണേ...
കൊള്ളിവേക്കാനോക്കെ ഇനി ഒരുപാടു സമയില്ലേ....
എന്റെ മാഷ്‌ ഇനിയും ഒരു നൂറു കൊല്ലം ഇങ്ങനെ ഇരിക്കും....
.. മാഷിന്‍റെ തോളില്‍ കൈ വച്ചു കുറച്ചു മനസ്സുറപ്പോടെ ഞാന്‍ പറഞ്ഞു.....
.....................
തോളില്‍ വച്ച എന്‍റെ കൈ പിടിച്ചിട്ട് മാഷ്‌ ചോദിച്ചു....
"""""" ഞാന്‍ പോയാല്‍ പിന്നെ ന്‍റെ മോള്‍ക്കരാ തുണ""""
മാഷിന്‍റെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ പൊടിയുന്നുണ്ടോ???
അതോ!! കണ്ണീരുറവ പൊട്ടുന്ന എന്‍റെ കണ്ണിലൂടെ നോക്കിയപ്പോള്‍ എനിക്ക് തോന്നിയതാണോ??
"" ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ "" എന്ന് മാഷെപ്പോഴും പറയാറില്ലേ....
ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു....


................
...........മാഷിന്‍റെ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു... മാഷിന്‍റെ സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും
എനിക്കിതു വരെ ചിന്തിക്കേണ്ടി വന്നിട്ടില്ലാത്ത ഒരവസ്ഥ...

.......................................................
................. ഇപ്പോള്‍ ആകെയുള്ള വരുമാന മാര്‍ഗ്ഗം ഗീത ചേച്ചി തരുന്ന തുച്ചമായ സംഖ്യയാണ് , അതിന് പകരമായി എന്നും ആറ് മണിക്കൂര്‍ ട്രൈലരിംഗ് ചെയ്തു കൊടുക്കും .


ഇന്നു പോവാതിരുന്നാലോ....?? ഞാന്‍ ചിന്തിച്ചു....
വേണ്ട പോവാം ... ഞാന്‍ കുറച്ച് വേഗത്തില്‍ നടന്നു.....
ഗീത ചേച്ചിയുടെ പീടികയുടെ അടുത്തെത്തിയപ്പോള്‍ എന്താന്നറിയില്ല, വല്ലാത്തൊരു തലവേദന....
ഉള്ളില്‍ കയറി കുറച്ചു വെള്ളം കുടിച്ചു അവിടെ ഇരുന്നു.....
എന്തുപറ്റി ലക്ഷ്മി?
ചോദ്യം കെട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഗീത ചേച്ചിയാണ്‌...
വല്ലാത്തൊരു തലവേദന...
എന്നാ കുറച്ചു അവിടെ കിടന്നു നോക്കു ചിലപ്പോള്‍ മാറുമായിരിക്കും....
വേണ്ട സാരല്ല.. .. . ഞാന്‍ പറഞ്ഞു
കണ്ണടച്ചു കുറച്ചിരുന്നു... ഇല്ല!!!
മാറുന്നില്ല... തലവേദന അതെപോലെ തന്നെയുണ്ട്‌...
ഇപ്പൊ എങ്ങിനെയുണ്ട്‌??? ,,, ചോദിച്ചതു ഗീത ചേച്ചിയുടെ അനിയത്തിയായിരുന്നു...
കുറവില്ല...
ഡോക്ടറെ കാണണോ?
വേണ്ട.... ഒന്നുറങ്ങിയാല്‍ മാറിക്കൊള്ളും....
ദീപു... നീ ലക്ഷ്മി ചേച്ചിയെ ഒന്നു വീടു വരെ കൊണ്ടാക്ക്...
കല്പന ഗീത ചേച്ചിയുടെയായിരുന്നു...
........................... ഓട്ടോ ശങ്കരന്‍ മാഷിന്‍റെ മുറ്റത്ത്‌ നിര്‍ത്തി..... ലക്ഷ്മി അതില്‍ നിന്നിറങ്ങി
നേരെ റൂമിലേക്ക് നടക്കുമ്പോള്‍ മാഷ് ചാരുകസേരയില്‍ അതേഇരിപ്പുണ്ടായിരുന്നു....
എന്തു പറ്റി മോളെ???
ഒരു തലവേദന ഇന്നു ലീവാക്കാമെന്നു കരുതി....
മാഷെന്താ കുളിചില്ലേ ഇതുവരെ!!!


.." കുളിക്കണോ? ... കുളിക്കണം ... കുളിക്കാതെ പിന്നെ എങ്ങനെയാ.... ... എന്നാലും.... അവന്‍ വന്നില്ലല്ലോ മോളെ.........."...


മാഷിന്‍റെ സംസാരത്തില്‍ എന്തോ ഒരു വ്യതിചലനം തോന്നിയ ഞാന്‍ മാഷോടു പറഞ്ഞു .
" അവന്‍ വരും മാഷ്‌ പോയി കുളിച്ചേ ".
കുളിക്കമെന്നും പറഞ്ഞു മാഷ്‌ അകത്തേക്ക്‌ പോയപ്പോള്‍ ഞാന്‍ റൂമില്‍ കയറി ഒന്നു നിവര്‍ന്നു കിടന്നു , കിടന്നപ്പോള്‍ തന്നെ ഒരാശ്വാസം... കിടപ്പില്‍ ഞാനറിയാതെ ചിന്തിച്ചു പോയി...

അവന്‍ വരോ ???????
മാഷിന്‍റെ ആകെയുള്ള സമ്പാദ്യം , ഒരേ ഒരു മകന്‍
"അനന്തന്‍"
ആദ്യ ഭാര്യ തങ്കത്തിലുണ്ടായതാണ്, വിവാഹം കഴിഞു നീണ്ട എട്ടു വര്‍ഷത്തിനു ശേഷം പ്രാര്ത്ഥന കൊണ്ടും വഴിപാടു കൊണ്ടും ദൈവം കനിഞ്ഞെകിയ മകന്‍ ‍ , അങ്ങിനെയാ എല്ലാവരും അനന്തനെ കുറിച്ച് പറഞ്ഞിരുന്നത്....
തങ്കമ്മ സ്കൂള്‍ ടീച്ചറല്ലങ്കിലും , ടീച്ചെറെന്നാ എല്ലാവരും വിളിക്ക...
അനന്തനു പന്ത്രണ്ട് വയസ്സായപ്പോള്‍ ടീച്ചര്‍ ക്യാന്‍സര്‍ വന്നു മരിച്ചു....


............അന്ന് ശങ്കരന്‍ മാഷിനു നാല്പതി എട്ടു വയസ്സ്,
ഇനിയുള്ള കാലം മോന് വേണ്ടി ജീവിക്കാമെന്നു കരുതിയ മാഷിനു പക്ഷെ....
പൊതു പ്രവര്‍ത്തനവും , രാഷ്ട്രീയവും , സ്കൂളും ശ്രദ്ധിച്ചു മോന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റാതെ വന്നപ്പോഴാണ് രണ്ടാം ഭാര്യ ശാരദ ടീച്ചറെ കല്യാണം കഴിച്ചത് .

ശാരദ ടീച്ചര്‍ സ്നേഹ സമ്പന്നയായിരുന്നെങ്കിലും , എന്തോ... അനന്തനു ടീച്ചറെ അത്ര ഇഷ്ടപ്പെട്ടില്ല...

നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായം , വാശിയും കുറുമ്പും അടങ്ങിയ പ്രകൃതം, സ്വന്തം അമ്മയുടെ സ്നേഹം കിട്ടി കൊതി തീരാത്ത ഒരു മകന്‍....

"" പോറ്റമ്മ ഒരിക്കലും പെറ്റമ്മയാവില്ല "" എന്നൊരു കുറിപ്പെഴുതി വച്ചു അന്നിറങ്ങിയതാണ്,

അനന്തന്‍....അവനെവിടുന്നു കിട്ടി ഇത്ര ചിന്താ ശക്തി....

തുടക്കത്തില്‍ മാഷൊരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല...

മകന്റെ വേര്‍പാടില്‍ ആകെ തളര്‍ന്ന മാഷിനു ശാരദ ടീച്ചര്‍ എന്നും തണലും , ആശ്വാസവുമായിരുന്നു..

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ശാരദ ടീച്ചറും ഓര്‍മയായി...

......... പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പു പുറപ്പെട്ടു പോയ അനന്തനെയാണ് മാഷ്‌ ചോദിക്കുന്നത്‌....

എന്നും പ്രദീക്ഷയോടെ ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരിക്കുമെങ്കിലും ഇപ്പൊ എന്തെ ഇങ്ങനെ ചോദിക്കാന്‍...

...................... പ്ത്ക് ... ... എന്നൊരു ശബ്ദം കേട്ടപ്പോഴാണ്‌ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌....

കതകു തുറന്നു പുറത്തേക്ക് വന്നപ്പോള്‍ , മോളെ.... എന്നൊരു വിളി.....

വിളി കുളിമുറിയില്‍ നിന്നാണെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ ...!!!!

മാഷ്‌ വെള്ള പാത്രത്തിന്റെ കൂടെ വീണു കിടക്കുന്നു...

ഞാന്‍ പിടിച്ചു എണീപ്പിക്കാന്‍ ശ്രമിച്ചു..... ഇല്ല... എന്നെക്കൊണ്ട് പറ്റില്ല....

വേഗത്തില്‍ ഓടിപോയി അപ്പുറത്തുള്ള ബാലന്‍ ചേട്ടനെ വിളിച്ചു കൊണ്ടു വന്നു.....

ഒരു വിധത്തില്‍ മാഷിനെ കട്ടിലില്‍ കിടത്തി....

ദൈവമേ ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍..

എന്റെ തലവേദന ഒരനുഗ്രതമായ പോലെ....

............................................

പുറം വേദനകൊണ്ട് നിലവിളിച്ച മാഷിനെ ബാലനെയും കൂട്ടി ആശുപത്രിയിലെത്തിച്ചു...

വയസ്സ് അറുപത്തി രണ്ടേ ആയുള്ളുവെന്കിലും മനസ്സിന്റെ വ്യതിചലനം ശരീരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. .....

ഒരു തരം അബോധാവസ്ഥയില്‍ നിന്നു വല്ലപ്പോഴും ഓര്‍മ്മ വരുമ്പോള്‍ ഒന്നു മാത്രമെ മാഷ്‌ ചോദിച്ചുള്ളൂ....

"""മോളെ .... അവന്‍ വന്നോ???""""

ആ ചോദ്യം എന്നെ വല്ലാണ്ട് വിഷമിപ്പിച്ചു......

അവനെ കാണാന്‍ വല്ലാത്തൊരു മോഹമുണ്ടായിരുന്നു മാഷിനു.....

ഞാന്‍ എവിടെ പോയി അന്വേഷിക്കും.....

രണ്ടു ദിവസം കഴിഞ്ഞു രാവിലെ ഞാന്‍ നോക്കുമ്പോള്‍, മാഷെന്നെ നോക്കി ചിരിക്കുന്നു...

മൂന്നു ദിവസത്തിനു ശേഷം ഞാന്‍ ആദ്യമായാണ്‌ മാഷേ ഇത്ര സന്തോഷത്തോടെ കാണുന്നത്....

എനിക്കും സന്തോഷമായി.... ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ കൈപിടിച്ചു പറഞ്ഞു....

മോള് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ... ...

എന്ത് ബുദ്ധിമുട്ടു ഞാന്‍ ചോദിച്ചു.......

അന്നത്തെ മാഷിന്റെ നില കണ്ടപ്പോള്‍ എനിക്ക് മനസ്സിനോരാശ്വാസമായി....

ഇടക്ക് ബാലന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കരുതി വീട്ടില്‍ പോയി ഒന്നു കുളിച്ചു വരാമെന്ന്....

രണ്ടു ദിവസമായിട്ട് ആശുപത്രിയിലെ പൈപ് വെള്ളം മാത്രം ഉപയോഗിച്ചിട്ടു ഒരു ഉണ്മേഷക്കുരവ്...

മാഷേ.... ഞാന്‍ വീടുവരെ ഒന്നു പോയി ഉച്ചക്കുള്ള ഭക്ഷണവുമായി വരാം....

ശരി മോളെ..... മാഷ്‌ സമ്മദം മൂളി....

മാഷിന്‍റെ ആ ഉണര്‍വ്വ്......" കെടാന്‍ നേരത്തുള്ള ആളിക്കത്തലാനെന്നു" മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.....

ഞാന്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ , മാഷ്‌ വീണ്ടും ഒരബോധാവസ്തയിലേക്ക് പോയി...

മോളെ... മോളെ.... എന്ന് വിളിച്ചു കൊണ്ടിരുന്നു....

ബാലന്‍ ചേട്ടന്‍ എന്നെ വേഗം വിവരം അറീച്ചു...

ഞാന്‍ വന്നപ്പോള്‍ ... മാഷ്‌ എന്നോടു അടുത്തേക്ക് വരാന്‍ അന്ഗ്യം കാണിച്ചു....

ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ നെറ്റിയില്‍ ഒരു ചുംബനം തന്നു കൊണ്ടു

മാഷ്‌ പറഞ്ഞു "" ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ""" ... അല്ലെ മോളെ,

എന്റെ മോള്‍ക്ക്‌ ആരുല്ലാന്നു ആരാപറഞ്ഞതു ???

മോള് കാത്തിരിക്കണം.... അവന്‍ വരും .... തീര്‍ച്ച...

""അവന്‍റെ നന്‍മ മാത്രമെ ഈ അച്ഛന്‍ ആഗ്രഹിചിരുന്നുള്ളൂ എന്നവനോടു പറയണം""

അതൊരു മരണ മോഴിയായിരുന്നുന്നു മനസ്സിലാക്കാന്‍ എനിക്കതികം കാത്തിരിക്കേണ്ടി വന്നില്ല......

............................................................

ഇന്നു എന്റെ മാഷ്‌ പോയിട്ട്‌ ഒരു വര്‍ഷം തികയുന്നു.....

മാഷിന്റെ വാക്കിന്റെ കരുത്തില്‍ ....

ചാരുകസേരയുടെ തണലില്‍....

സിമന്റു തണയുടെ തണുപ്പിലിരുന്നു ഞാനിതെഴുതുമ്പോഴും

എന്റെ മനസ്സു പറയുന്നു ...അനന്തന്‍.... അവന്‍ വരും.....

വരുമെന്ന വിശ്വാസത്തോടെ ഞാന്‍ കാത്തിരിക്കുന്നു........

Tuesday, June 10, 2008

എന്റെ ജീവന്‍.....



എന്റെ ജീവിതം അവള്‍ക്ക്‌ വേണ്ടിയോ??

അതോ അവളാണോ എന്റെ ജീവന്‍....

എന്റെ ഹൃദയം അവള്‍ക്ക്‌ വേണ്ടിയോ??

അതോ അവളാണോ എന്റെ ഹൃദയ മിടിപ്പ്‌....

...............................

അറിയില്ല.... അറിയാത്തത് ചോദിച്ചപ്പോള്‍.....

അവള്‍ക്കറിയില്ല എന്നെ എന്നോതിയപ്പോള്‍......

..................................

ജീവന്‍ പോയ പോലെ ....

ഹൃദയ മിടിപ്പ്‌ നിന്ന പോലെ....

മരവിച്ചു പോയി ഞാന്‍ .....

...........................

അതെ.... അവളായിരുന്നു എന്റെ ജീവന്‍ ..

അവളായിരുന്നു എന്റെ ഹൃദയ മിടിപ്പ്‌...

പിന്നെ എന്തെ, എന്ത് പറ്റി അവള്‍ക്ക്‌ ???????????????

അല്ലന്കില്‍ തെറ്റുപറ്റിയത് എനിക്കാണോ ????????

Sunday, June 8, 2008

ബീരാന്റെ സ്വന്തം ബിയ്യാത്തു.......

(((ഈ കഥയോ കഥയിലെ കഥാപാത്രങ്ങളോ ഇന്നു എഴുതിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ബ്ലോഗനുമായ് സാമ്യമുന്ടെന്കില്‍ അത് യാദൃശ്ചികം മാത്രം......)))

....... എന്താ ബീരാനെ ജി കക്കൂസില് ചായണ്ടാക്കാണോ....? ??

ഓല കൊണ്ടു മറച്ച കക്കൂസിന്നു പുക വരുന്നത് കണ്ടു ബീരാന്റെ ഉമ്മ ചോദിച്ചു... ..

മ്മന്റെ ചോദ്യം കേട്ട് അവിടെ ബീഡി വലിച്ച് കാര്യം സാധിച്ചു കൊണ്ടിരിക്കുന്ന ബീരാന്‍ ഒന്നു ഞെട്ടി......

കാരണം ബീഡി വലിക്കുന്നത് മാത്രമല്ല അറിഞ്ഞാല്‍, അതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് "ബാപ്പന്റെ ട്രൌസറിന്റെ കീശേന്നാണെന്ന് പറഞ്ഞാല്‍ ഇന്നലെ കാണാതായ ൫ രൂപയുടെ ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കേണ്ടി വരുമെന്നരിയാവുന്ന ബീരാന്‍ എല്ലാ കുറ്റവും നേരെ ബാപ്പന്റെ തലേക്കിട്ടു... ....

മ്മാ.. ഈ ബാപ്പാനോടു മനുഷ്യന്‍ കുടുങ്ങി.. ബീഡിക്കുറ്റി ദാ ബെടെട്ട് പോയീണ... ... അയ്മെന്നാ ഈ പോക വരണത്... ഞാന്‍ കണ്ടില്ലെന്കി പ്പം ഈ കക്കൂസോന്നായിട്ട് കത്തീനി. ...


.............. ബീരാന്റെ ബാപ്പ ഹൈദ്രോസ്‌ കാക്കന്റെ ബീഡി കുറ്റികൊണ്ട് ഒരു ദിവസം അടുക്കളയിലെ ഒരു മൂല കത്തിയത് കൊണ്ടു ബീരാന്റെ ഉമ്മ സല്‍മ താത്തക്ക്‌ ഹൈദ്രോസ് ബീഡി വലിക്കുന്നത് തീരെ ഇഷ്ടമില്ലയിരുന്നുന്നു അറിയാവുന്ന ബീരാന്‍ ഒരു നംബരിട്ടു....


ഇതു കേട്ട താമസം സല്‍മ താത്ത നേരെ കോലായില്‍ ചാരി കസേരയില്‍ മലര്‍ന്നു കിടക്കണ ഹൈദ്രോസ് ക്കാന്റെ അടുത്തു ചെന്നു

""ങ്ങള് കക്കൂസ് മാത്രാക്കണ്ട ന്നേം കുട്ട്യളേം ഒന്നായിട്ട് ചുട്ട് കൊന്നാളീ.....

എന്നലറിയപ്പോള്‍ , സല്മനെ എതിര്‍ത്തിട്ടു കാര്യമില്ലന്നരിയാവുന്ന ഹൈദ്രോസ്ക്ക കാര്യമറിയാതെ അതെ ഇരിപ്പിരുന്നു....


സ്വയം രക്ഷപ്പെടുകയും, ബാപ്പനെ ചീത്ത കേള്‍പ്പിക്കുകയും ചെയ്ത സന്തോഷത്തില്‍ ബീരാന്‍ പോകുമ്പോള്‍ എതിര്‍വശത്തെ കുളിക്കടവില്‍ നിന്നും ദാ വരുന്നു ബിയ്യാത്തു....


... തന്റെ കളിക്കൂട്ടുകാരന്‍ ബീരാനെ കണ്ടപ്പോള്‍ ബിയ്യാത്തു മനസ്സില്‍‌

" .... കാനന ചോലയില്‍ ആടുമെക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ ..."

എന്ന് പാടാനാണ് ആഗ്രഹിചെതെന്കിലും

"" പാടില്ല... പാടില്ല .. നമ്മള്‍ തമ്മില്‍ പാടെ മറന്നൊന്നും ചെയ്തു കൂടാ "" എന്ന് ബീരാന്‍ തിരിച്ചു പാടും എന്നറിയാവുന്നതു കൊണ്ടു ബിയ്യാത്തു അവളുടെ സ്വതസിദ്ധമായ ശൈലിയില്‍ മനസ്സില്‍‌ "" എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല കൂട്ടുകാരാ... " എന്ന് തുടങ്ങുന്ന വരികള്‍ പാടി... (പില്‍കാലത്ത്‌ ഇതൊരു സിനിമ പാട്ടാക്കിയത് ബിയ്യത്തുവിന്റെ അനുമതിയാലെ അല്ല) ,


ബിയ്യത്തുനെ കണ്ടു തിരിഞ്ഞു നടക്കാന്‍ ശ്രമിച്ച ബീരാനോട് ബിയ്യാത്തു പറഞ്ഞു

""നിക്കൊന്നു കാണണം... വൈകുന്നേരം ഞാന്‍ ആടുകളെ തീറ്റിക്കാന്‍ പാടത്ത് വരും... അവിടെ വരണം....
ന്റെ പട്ടി വരും നിന്നെ കാണാന്‍ എന്ന് ബീരാന്‍ മനസ്സില്‍ പറഞ്ഞെന്കിലും നേരത്തെ തന്നെ ബീരാന്‍ പാടത്തെത്തി ബിയ്യാത്തു വരുന്നതും കാത്തിരുന്നു....


ദാ വരുന്നു ബിയ്യാത്തു ആടുമായി ,,, ബീരാന്റെ അടുത്തെത്തിയ ബിയ്യാത്തു പാവാട കുത്തില്‍ നിന്നു ഒരു കടലാസെടുത്ത്‌ ബീരന്റെ നേരെ നീട്ടി, .... എന്താ ഇത് ?

ബീരാന്‍ ചോദിച്ചു,,,, അയലത്തെ കലന്തനാജിയുടെ വീട്ടിലെ ടീവീല്‍ കണ്ടമാതിരിയുള്ള ലവ് ലെറ്റെരാനെന്നു മനസ്സിലാക്കാന്‍ ബീരാന് അത് വായിക്കേണ്ടി വന്നു...

ബീരാന്‍ കത്ത് വായിച്ചു തുടങ്ങി...........

.....പിരിഷത്തില്‍ ന്റെ ബീരാന്‍ വായിച്ചറിയുവാന്‍ ബിയ്യാത്തു.. ങ്ങളെ ന്ക്ക് പെരുത്ത ഇഷ്ടാണ്, എപ്പം മുതല്ക്കാ ങ്ങക്ക് ന്നെ മാണ്ടാതായത് , ചെറുപ്പത്തില്‍ ഒളിച്ചു കളിക്കുംബം ന്നെ ആദ്യം കണ്ടാലും കാണാത്തമാതിരി നിന്നതും, കാഞ്ഞിര വള്ളിനോട് മാലണ്ടാക്കി ന്റെ കഴുത്തിലിട്ട് കല്യാണം കഴിച്ചതും എല്ലാം ങ്ങള്‍ മറന്നു പോയോ? ?

ഇത്രയും വായിച്ചപ്പോള്‍ തന്നെ ബീരാന്‍ ബിയ്യാത്തൂനോട് ""അന്നൊന്നും അന്റെ ആങ്ങലക്ക് ഇത്ര വലുപ്പവും ബുദ്ധിയും ഉണ്ടായിരുന്നില്ലന്നു """ പറയാന്‍ വിചാരിച്ചു ,,

പക്ഷെ ബീരാന്‍ മിണ്ടിയില്ല, മിണ്ടിയാല്‍ താനൊരു ബീരുവാനെന്നു ബിയ്യാത്തു വിചാരിച്ചാലോ??? ...

കത്തിന്റെ അവസാനം ബിയ്യാത്തു ഇങ്ങനെ നിര്‍ത്തി...

പിരിഷത്തോടെ

ബീരാന്റെ സ്വന്തം ബിയ്യാത്തു...

......................................

..............കത്ത് വായിച്ചു കഴിഞ്ഞു ബീരാന്‍ ചിന്തിച്ചു,, ....... ...

എപ്പം മുതല്‍ക്കാണ്‌ ബിയ്യാത്തുനെ മാണ്ടാതായത്.....

ബീരാനും ബിയ്യാത്തുവും ഒളിച്ചും ഒളിക്കാതെയും , തൊട്ടും തലോടിയും കളിച്ചിരുന്ന കാലം... ഒരു ദിവസം കളി കഴിഞ്ഞു ബിയ്യാത്തു നേരെ കുളിക്കടവിലേക്ക് പോയി... ഇതു കണ്ട ബീരാന്‍ ബിയ്യാത്തുനു കൂട്ടിനു അവള്‍ കാണാതെ കുളിക്കടവിലേ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു ( കൂട്ടിനാണ് പോയതെന്കിലും ബീരാന്‍ മനസ്സില്‍ എന്താണ് കരുതിയതെന്നു ബീരാനെ അറിയൂ....). പെട്ടെന്ന് ബീരാന്റെ കോളരിന്നു പിടിചിട്ട് ആരോ ചോദിച്ചു .... ജി എന്താ ബെടെ???...

ബീരാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ബിയ്യത്തുന്റെ ആങ്ങള മൊയ്തീന്‍ .... ഒന്നുല്ല,......... ബീരാന്‍ പറഞ്ഞു...

ജി ന്റെ പെങ്ങള്‍ കുളിക്കനത് നോക്കി നിക്കല്ലടാന്നു മൊയ്തീന്‍ ചോദിച്ചപ്പോള്‍...

മൊയ്തീന്‍ ... അവന്‍ ചെരുതല്ലേ എന്ന ദൈര്യത്തില്‍ " ആ അയ്നുപ്പം അനക്കെന്താ മാണ്ടീ " എന്ന് ചോദിച്ചതും.. മൊയ്തീന്‍ ബീരാന്റെ മോന്തക്കിട്ട് ഒന്നു കൊടുത്തതും ഒരുമിച്ചായിരുന്നു.....

ദേ കെടക്കുന്നു ബീരാനിക്ക വീടിന്റെ ചെറ്റടിമെന്നു താഴേക്ക്.... മുറ്റത്തെ അയലുമല് അലക്കിയത് ചിക്കി കൊണ്ടിരുന്ന ബിയ്യാത്തു താത്ത ഓടി വന്നു " ന്തെ ങ്ങക്ക് പറ്റിയത്????????? " എന്ന് ചോദിച്ചപ്പോഴാണ് ബീരാന്കാക്ക് ബോധം വന്നതും താന്‍ നാല്പതു വര്ഷം മുമ്പുള്ള കാര്യം ഓര്‍ത്തതാനെന്നും മനസ്സിലായത്....